കൊച്ചി: സിനിമാ റിലീസ് നിർത്തിവെക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വ്യാഴാഴ്ച മുതല്‍ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് സംഘടന അറിയിച്ചു. 42 ദിവസത്തിനുശേഷം മാത്രം ഒ.ടി.ടി റിലീസ് എന്ന ധാരണ നിര്‍മാതാക്കള്‍ ലംഘിക്കുന്നു. ബുധനാഴ്ചയ്ക്കകം പരിഹാരംവേണമെന്നും ഫിയോക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം. ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഫിയോക് അറിയിച്ചു. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നാണ് ഫിയോക് ഭാരവാഹികളുടെ ആരോപണം.
ഫിയോകിന്‍റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ് നിർത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേമ്പർ അറിയിച്ചു.