ആലപ്പുഴ: കേരളത്തെ നടുക്കിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ കർശനമായ നടപടികളിലേക്ക് നീങ്ങുന്നു.
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ചികിത്സാ പിഴവിൽ ആശുപത്രി അധികൃതർക്ക് കനത്ത തിരിച്ചടി; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം
സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ തന്നെ വൻ വീഴ്ച നടന്നതായി മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നിരീക്ഷിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും കൃത്യമായ വിശദീകരണം നൽകണമെന്നും രണ്ടാഴ്ചയ്ക്കകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിക്കുമെന്നാണ് സൂചന.
വേദന തിന്ന് തീർത്ത അഞ്ചു വർഷങ്ങൾ; ശസ്ത്രക്രിയ കഴിഞ്ഞ് ഇറങ്ങിയത് മുതൽ തുടങ്ങിയ ദുരിതപർവ്വത്തെക്കുറിച്ച് വെളിപ്പെടുത്തി ഉഷ
2021 മെയ് മാസത്തിലാണ് ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
അന്ന് മുതൽ തീരാത്ത വയറുവേദനയായിരുന്നു കൂട്ട്. അഞ്ചു വർഷത്തോളം പല ആശുപത്രികളിൽ ചികിത്സ തേടി അലഞ്ഞെങ്കിലും ആരും യഥാർത്ഥ കാരണം കണ്ടെത്തിയില്ല.
ജോലിക്ക് പോകാൻ പോലും കഴിയാതെ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലായിരുന്നു ഉഷ.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം
കല്ലെന്ന് കരുതിയത് ശസ്ത്രക്രിയ കത്രിക; ഒടുവിൽ എക്സ്-റേ പരിശോധനയിൽ തെളിഞ്ഞത് ഡോക്ടർമാരുടെ അക്ഷന്തവ്യമായ അപരാധം!
കടുത്ത വേദനയെത്തുടർന്ന് മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയപ്പോഴാണ് ഉഷ വിശദമായ പരിശോധന നടത്തിയത്. മൂത്രസഞ്ചിയിൽ കല്ലുണ്ടാകാം എന്നാണ് ആദ്യം കരുതിയത്.
എന്നാൽ എക്സ്-റേ ഫലം കണ്ട ഡോക്ടർമാരും ബന്ധുക്കളും ഒരുപോലെ ഞെട്ടി. അഞ്ചു വർഷമായി ഉഷയുടെ വയറ്റിൽ കിടന്നത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയായിരുന്നു!
നാളെ അമൃത ആശുപത്രിയിൽ നിർണ്ണായക ശസ്ത്രക്രിയ; ഉഷയുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്
നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ ശസ്ത്രക്രിയ നാളെ നടക്കും.
സിടി സ്‌കാൻ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.
ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് സംസാരിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ്, ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
English Summary
In a shocking case of medical negligence at Vandanam Medical College, the Human Rights Commission has filed a case after a surgical scissor was found in a patient’s (Usha Joseph) stomach five years after her surgery. After years of excruciating pain, the object was recently discovered via X-ray. Health Minister Veena George has assured that the government will bear the treatment costs.









