എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ഹൈബി ഈഡന്‍ വിജയത്തിലേക്ക് അടുക്കുന്നത്. എതിർ സ്ഥാനാർത്ഥിയെക്കാൾ 2,43,047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്റെ മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനിന് 2,28,102 വോട്ടാണ് നേടാനായത്.
2019 ലെ തിരഞ്ഞെടുപ്പില്‍ 169153 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹൈബി ഈഡൻ വിജയിച്ചത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടന്നാണ് മുന്നേറ്റം. കഴിഞ്ഞ തവണ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രാജീവ് 322110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡന്‍ നേടിയത് 491263 വോട്ടാണ്.
അതേസമയം തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മുന്നേറികൊണ്ടിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ മണിക്കൂറിൽ ശശി തരൂർ ലീഡുയർത്തിയെങ്കിലും പിന്നീട് ഏറെ നേരത്തേക്ക് രാജീവ് ചന്ദ്രശേഖരായിരുന്നു മുന്നിട്ടു നിന്നിരുന്നത്. എന്നാൽ നിലവിൽ 15,235 വോട്ടിന്റെ ലീഡുയർത്തിയിരിക്കുകയാണ് ശശി തരൂർ.
Read Also: ജനങ്ങളുടെ മറുപടി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി
Read Also: വീണ്ടും തരൂർ തന്നെയോ?; ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തുന്നു