കെ.എസ്.ആർ.ടി.സി ബസുകളിൽ പുതിയ ബിസിനസ്; കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും കിട്ടും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു.
കടകളിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് ബസിനുള്ളിൽ വെള്ളക്കുപ്പികൾ വിൽക്കുക.
ഒരു കുപ്പി വെള്ളം വിറ്റാൽ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും ഇൻസെന്റീവായി നൽകും. പദ്ധതി അധികം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതോടൊപ്പം യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.
ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണം ബസ് സ്റ്റേഷനുകളിൽ ബസ് എത്തുമ്പോൾ തന്നെ യാത്രക്കാരുടെ സീറ്റുകളിൽ എത്തിക്കും.
കുപ്പിവെള്ള വിൽപ്പന ആരംഭിക്കുന്നതോടെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.
നിലവിൽ ദീർഘദൂര സർവീസുകളിൽ മാത്രമുള്ള ഈ സൗകര്യം എല്ലാ ബസുകളിലേക്കും വ്യാപിപ്പിക്കും. മാലിന്യ നിർമാർജനം കെ.എസ്.ആർ.ടി.സി തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
English Summary
Kerala Transport Minister K.B. Ganesh Kumar announced that KSRTC buses will soon provide bottled drinking water at rates lower than market prices. Conductors and drivers will receive incentives for each bottle sold. A startup has also been permitted to deliver food ordered online directly to passengers at bus stations. Waste bins will be installed in all buses, and KSRTC will handle waste disposal.
ksrtc-buses-bottled-water-food-delivery
KSRTC, bottled water, Ganesh Kumar, Kerala transport, bus passengers, food delivery, waste management









