കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു
കൊട്ടാരക്കര: കനാൽ തകർന്നുണ്ടായ അപകടത്തിൽ അൻപതടിയോളം താഴ്ചയിലേക്ക് വീഴുന്നതിനിടെ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിലേക്ക് യുവാവ് പതിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കളപ്പില അമൃതാലയത്തിൽ അനന്തു മുരളി (29)യാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. “ദൈവം രക്ഷിച്ചു” എന്നാണ് കാലിന് പരുക്കേറ്റ അനന്തുവിന്റെ പ്രതികരണം.
വെളിയം ഓടനാവട്ടം കളപ്പിലയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിറഞ്ഞു കവിഞ്ഞൊഴുകിയ കല്ലട പദ്ധതി കനാൽ തകർന്നതോടെ സംരക്ഷണഭിത്തിയും കനാൽ റോഡും ഇടിഞ്ഞ് താഴ്ചയിലേക്ക് ഒലിച്ചുപോയി.
കനാൽ ഭിത്തിയോട് ചേർന്ന റോഡിൽ വിള്ളൽ ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അനന്തുവും മറ്റ് ചിലരും സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ സംരക്ഷണഭിത്തി തകർത്ത് വെള്ളം ശക്തമായി ഒഴുകുന്നതു കണ്ടതോടെ എല്ലാവരും സ്ഥലത്ത് നിന്നു പിൻവാങ്ങാൻ ശ്രമിച്ചു.
ഇതിനിടെ ഇടിഞ്ഞ മണ്ണിൽ അനന്തുവിന്റെ കാൽ കുടുങ്ങി. ഒപ്പമുണ്ടായിരുന്നവർ തിരികെ എത്തി കൈയും ഷർട്ടും പിടിച്ച് കരയിലേക്ക് വലിച്ചെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അനന്തുവിന് കാലിന് പരുക്കേറ്റു.
സംഭവത്തിൽ ഓട്ടോറിക്ഷയും ബൈക്കും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഏകദേശം 60 മീറ്റർ ദൂരത്തിൽ കനാൽ ഭിത്തിയും റോഡും തകർന്നു. ഒരു കിലോമീറ്ററോളം പ്രദേശത്ത് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകർച്ചയെ തുടർന്ന് കനാലിലൂടെയുള്ള ജലവിതരണം താൽക്കാലികമായി നിർത്തി. 35 വർഷമായി അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
English Summary
A युवक narrowly escaped death after a canal collapse in Kottarakkara, Kerala. Ananthu Murali (29) was pulled to safety just in time as the road and canal wall gave way, creating a deep drop with strong water flow.
The incident occurred at night near Velliyam Odanavattam when the Kallada irrigation canal overflowed and collapsed. As people rushed to inspect cracks in the road, the structure suddenly gave way.
Ananthu’s leg got trapped in the collapsing soil, but others quickly rescued him. Vehicles including an autorickshaw and a bike were swept away.
Authorities reported extensive damage across nearly a kilometer, and water supply through the canal has been halted. Lack of maintenance for 35 years is suspected to be the cause.









