കൊല്ലം മേയർക്ക് വധ ഭീഷണി
കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിന് വധ ഭീഷണി. യുവാവ് കത്തിയുമായി മേയറുടെ വീടിന് സമീപമെത്തിയാണ് ഭീഷണി മുഴക്കിയത്.
നിരവധി തവണ ഇയാൾ മേയറുടെ വീടിന് സമീപത്തെത്തി. പിന്നീട്മേയർ കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുന്നു.
ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി കൊല്ലം മേയറുടെ വീടിന് സമീപം എത്തിയത്.
വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.
മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്.
ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിൽ പരാതി നൽകി.
യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കാണാനില്ലെന്ന് പരാതി കിട്ടിയതിന് പിന്നാലെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി.
സംഭവത്തിൽ അയൽവാസി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നെയ്യാറ്റിൻകര പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് പന്ത്രണ്ടാം തീയതി മുതൽ കാണാതായത്.
കപ്പലിൽ ഇറങ്ങേണ്ടത് കരയിൽ ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത്
പിന്നീട്പ്രിയംവദയെ സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ വീടിന് സമീപമുള്ള രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.
മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം പ്രിയംവദയ്ക്ക് വീടിന് സമീപത്തെ മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നുമാണ് പോലീസിന് ലഭിച്ച മറ്റൊരു സൂചന.
പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്.
വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കിടക്കുന്ന വിവരം തൊട്ടടുത്ത് താമസിക്കുന്ന വയോധികയോട് കുട്ടികൾ അറിയിക്കുകയായിരുന്നു.
മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി
തുടർന്ന് കുട്ടികൾ പറഞ്ഞത് പ്രകാരം വയോധിക വീട് പരിശോധിച്ചപ്പോൾ മൃതദേഹം അവിടെ കണ്ടിരുന്നില്ല.
ങ്ങുടർന്ന്സംഭവത്തിൽ സംശയം തോന്നിയ വയോധിക ഈ വിവരം സ്ഥലത്തെ വൈദികനെ വിവരം അറിയിക്കുകയും, പിന്നീട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു.
വീടിന് സമീപമുള്ള സന്തോഷ്, വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ യുകെ യുദ്ധവിമാനം വിട്ടയക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.
100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല.
പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.
English Summary :
Kollam Mayor Honey Benjamin has received a death threat from a youth who approached her residence with a knife. However, I couldn’t find more information on this specific incident in my search results. Here’s what I do know about Honey Benjamin