പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന് മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും
കൊച്ചി / നെട്ടൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ അവശനിലയിൽ കിടന്ന യുവാവിന് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചയാളെ മർദിച്ച സംഭവത്തിൽ, പരിക്കേറ്റ യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ ഷൈജു (39), പൂത്തൻ വെളിയിൽ അർജുൻ (29) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി എട്ട് മുപ്പതിനോടെയാണ് കൊച്ചി നെട്ടൂർ മേൽപ്പാലം ജംഗ്ഷനിൽ സംഭവം നടന്നത്.
മദ്യലഹരിയിൽ സഞ്ചരിച്ചിരുന്ന യുവാക്കൾക്കുള്ള ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഷൈജു റോഡരികിൽ വീണ് കിടക്കുകയായിരുന്നു.
ഈ സമയം ഭാര്യയോടൊപ്പം ബൈക്കിൽ അതുവഴി പോയിരുന്ന ഒരാൾ വാഹനം നിർത്തി ഷൈജുവിന് സി.പി.ആർ നൽകാൻ തുടങ്ങി.
ഇത് കണ്ടതോടെ ഷൈജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഉമേഷും അർജുനും ചേർന്ന് സി.പി.ആർ നൽകിയ യുവാവിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഷൈജു ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary
In Kochi’s Nettoor area, a man who tried to save an accident victim by giving CPR was assaulted by the victim’s intoxicated friends. Shockingly, the person who received CPR was also among the attackers. Police arrested three persons and remanded them to judicial custody.
kochi-nettoor-cpr-helper-attacked-three-arrested
Kochi, Nettoor, CPR incident, road accident, assault case, Kerala police, three arrested, public safety, Kerala news









