അഞ്ച് കിലോമീറ്റർ നീളം; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത; പദ്ധതിയുമായി കൊച്ചി മെട്രോ;യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി വേറെ ലെവലാകും

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭൂഗർഭപാത പദ്ധതിയുമായി കൊച്ചി മെട്രോ. മൂന്നാം ഘട്ടത്തിൽ ഈ പാത പൂർത്തിയാക്കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ മുന്നോട്ട് പോന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും പാതയൊരുക്കാനാണ് ആലോചന. ഇതിനായി കൊച്ചി മെട്രോ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പിന്തുണ തേടി കത്ത് നൽകി.

വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോൾ മെട്രോയ്ക്ക് അണ്ടർഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്. അഞ്ചു കിലോമീറ്ററാണ് നിലവിൽ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ ചർച്ചകൾ.

ആലുവയിൽനിന്ന് തുടങ്ങി അത്താണി കഴിഞ്ഞ് കരിയാട് ജങ്ഷനിൽനിന്ന് മെട്രോപ്പാത എയർപോർട്ട് ഭാഗത്തേക്ക് തിരിയും. എയർപോർട്ട് പരിസരത്ത് മാത്രം ഭൂമിക്കടിയിലൂടെ കടന്നുപോകും. പിന്നീട് വീണ്ടും ദേശീയപാതയിലേക്ക് കടന്ന് അങ്കമാലിയിലേക്ക് എന്നതാണ് ഇപ്പോൾ പരിഗണനയിലുള്ള പദ്ധതി.

എയർപോർട്ട് ഭാഗത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം മുകളിലൂടെയായിരിക്കും പാത. വിശദമായ പഠനത്തിനുശേഷമേ ഇതെല്ലാം അന്തിമമാക്കൂ എന്നും അധികൃതർ പറഞ്ഞു. ആലുവയിൽനിന്ന് എയർപോർട്ട് വഴി അങ്കമാലിയിലേക്കുള്ള പുതിയ റൂട്ടിന് 19 കിലോമീറ്റർ നീളമാണ് കണക്കാക്കുന്നത്

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻ്റെ രൂപരേഖ പൂർത്തിയായിരുന്നുവെങ്കിലും മാറ്റങ്ങൾ ആവശ്യമായതിനാലാണ് പുതിയ രൂപ രേഖ തയാറാക്കുന്നത്.

പുതിയ റൂട്ട് പ്രകാരമുള്ള പദ്ധതിക്കായി 8,000 കോടി രൂപയോളമാണ് ചെലവായി കണക്കാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തേക്ക് പാത എത്തുമ്പോൾ ഇവിടെ ഭൂഗർഭപാതയാണ് നിർദേശിച്ചിരിക്കുന്നത്.

ആലുവയിൽ നിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള പുതിയ പാതയ്ക്ക് 19 കിലോമീറ്റർ ദൈർഘ്യമാണ് നിലവിൽ കണക്കാകുന്നത്.

ആലുവയെ അങ്കമാലിയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ട വിപുലീകരണത്തിൻ്റെ ഭാഗമാണ് ഈ സംരംഭം. ആസൂത്രണം ചെയ്ത ഭൂഗർഭ സ്റ്റേഷൻ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈൻ, ഡൽഹിയിൽ നിന്ന് യശോഭൂമി ദ്വാരക സെക്ടർ-25 വരെയുള്ള ഓറഞ്ച് ലൈൻ എന്നീ ലൈനുകൾക്ക് സമാനമായി ഭൂഗർഭപാത ഒരുക്കാനാണ് ആലോചന.

അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് വിമാനത്താവളത്തിലേക്കുള്ള ഭൂഗർഭപാത. പാതയുടെ ദൈർഘ്യം, കടന്നുപോകുന്ന പ്രദേശം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി അധികൃതർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

ഭൂഗർഭപാതയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെങ്കിലും തുടർ ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് അധികൃതർ. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇനി ചർച്ചകൾ നടത്തിയാൽ മതിയെന്നാണ് തീരുമാനം. വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമാകും അന്തിമ രൂപരേഖ തയാറാക്കൂ.

ആലുവയിൽ നിന്ന് ആരംഭിച്ച് അത്താണൊ കരിയാട് ജങ്ഷനിൽ നിന്ന് മെട്രോ പാത വിമാനത്താവള ഭാഗത്തേക്ക് തിരിയും. വിമാനത്താവളത്തിനോട് നിശ്ചിത ദൂരം അകലെ മുതൽ ഭൂഗർഭപാത ആരംഭിക്കും. ഇതിലൂടെ കടന്നുപോകുന്ന പാത വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിച്ച് അങ്കമാലി ഭാഗത്തേക്ക് നീളുന്ന തരത്തിലാണ് നിലവിൽ പരിഗണനയുള്ള പാത.

കാക്കനാട് കഴിഞ്ഞാൽ മൂന്നാം ഘട്ടമായാണ് അങ്കമാലിയിലേക്കും തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ പുതിയ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.

അങ്കമാലി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. 13 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്.

രൂപരേഖ പ്രകാരം ആലുവയിൽ നിന്ന് അങ്കമാലി കോതകുളങ്ങരവരെ 11 സ്റ്റേഷനുകളാണുള്ളത്. ഈ പാതയുടെ നിർമാണത്തിനായി ഏകദേശം 6.5 ഹെക്ടർ ഭൂമി ആവശ്യമായി വരും. രൂപരേഖ പ്രകാരം 3115 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

Related Articles

Popular Categories

spot_imgspot_img