ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി ∙ പന്ത്രണ്ട് വയസുകാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അമ്മയും ആണ്‍സുഹൃത്തും ക്രൂരമായി മർദിച്ച സംഭവത്തിൽ ഇരുവരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിൽ സ്ഥിരമായി താമസിക്കുന്നത് കുട്ടി എതിർത്തതോടെയാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയാണ് കുട്ടിയുടെ അമ്മ. ഓൺലൈൻ ചാനലിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്ത് കഴിഞ്ഞ ഒരാഴ്ച മുതലാണ് കലൂരിലെ ഫ്ലാറ്റിൽ ഇവരോടൊപ്പം താമസിച്ചുതുടങ്ങിയത്.
ഭർത്താവിനോട് വേർപ്പെട്ടിരുന്ന അമ്മ കുട്ടിയുമായി ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. ഒരു ദിവസം കുട്ടി അമ്മയ്‌ക്കൊപ്പം മുറിയിൽ ഉറങ്ങിയത് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചു. തുടർന്ന് കുട്ടിയുടെ കഴുത്തുപിടിച്ച് ഉയര്‍ത്തി
അടിക്കുകയും തലയെ ഭിത്തിയിലും ബാത്ത്‌റൂമിന്റെ വാതിലിലും ഇടിച്ചുകയറ്റുകയും ചവിട്ടി താഴെയിടുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. സംഭവം തടയാന്‍ ശ്രമിക്കുമ്പോൾ അമ്മയും കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചതായും കുട്ടി പൊലീസിനോട് വിശദീകരിച്ചു.
ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടി പിതാവിനെ വിവരം അറിയിക്കുകയും പിതാവ് ആശുപത്രിയിൽ എത്തിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്‌തു.
കൊച്ചിയില്‍ പന്ത്രണ്ട് വയസുകാരനെ അമ്മയും ആണ്‍സുഹൃത്തും ആക്രമിച്ചത് അതിക്രൂരമായി. അമ്മയ്‌ക്കൊപ്പം ആണ്‍സുഹൃത്ത് ഒരുമിച്ച് താമസിക്കുന്നതില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നു.
ഇതിലെ വൈരാഗ്യമാണ് മര്‍ദിച്ച് തീര്‍ത്തത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഇതോടെ ഇരുവരേയുംഎളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ പ്രവര്‍ത്തകനാണ്.
ഇവിടെ വച്ചുളള പരിചയമാണ് ഒരുമിച്ചുള്ള താമസത്തിലേക്ക് എത്തിയത്. ഭര്‍ത്താവുമായി അകന്ന് കലൂരിലെ ഫ്‌ലാറ്റിലാണ് യുവതി കുട്ടിയുമായി താമസിച്ചിരുന്നത്.
ഇവിടേക്കാണ് ആണ്‍സുഹൃത്തും താമസത്തിന് എത്തിയത്. കുട്ടിക്ക് ഇതില്‍ ആദ്യം മുതല്‍ എതിര്‍പ്പുണ്ടായിരുന്നു.
ഇടക്കിടെ ഫ്‌ലാറ്റിലേക്ക് എത്താറുള്ള ആണ്‍സുഹൃത്ത് ഒരാഴ്ച മുമ്പാണ് ഇവിടെ സ്ഥിര താമസം തുടങ്ങിയത്.
അമ്മയ്‌ക്കൊപ്പം കുട്ടി ഒരു മുറിയില്‍ കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്.
ഇതോടെ ഇയാള്‍ കുട്ടിയ കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തി മര്‍ദിച്ചു. തല ഭിത്തിയിലും ബാത്ത് റൂമിലെ വാതിലും ഇടിച്ചു.
ചവിട്ടി താഴെയിടുകയും ചെയ്തു. ഇതുകണ്ടു നിന്ന അമ്മ തടയാന്‍ ശ്രിമക്കാതെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിക്കുയാണ് ചെയ്തു എന്നാണ് കുട്ടി നൽകിയിരിക്കുന്ന മൊഴി.
അവശനായ കുട്ടി പിതാവിനെ വിവരം അറിയിച്ചു പിതാവാണ് ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും.
English Summary
In Kochi, a 12-year-old boy was brutally assaulted by his mother and her boyfriend after the child opposed the boyfriend staying with them. The mother, a civil supplies official and YouTube presenter, had been living separately from her husband with the boy in a flat in Kaloor. Her boyfriend recently moved in permanently.
kochi-12-year-old-assaulted-by-mother-and-boyfriend
kochi crime, child assault, mother arrested, boyfriend violence, kerala news, domestic violence, child safety, police investigation









