web analytics

ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും…നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ കഥ; നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം  പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു

കുട്ടനാട്: നൂറ്റാണ്ടുകളായി വെയിലും മഴയമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തില്‍ പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ചരിത്ര താളുകളില്‍ ഇടം തേടാതെ പോയതാണ് കുട്ടനാടിന്റെ നെല്‍വയലുകളുടെ കാവാലാളായിരുന്ന പെരും പറയന്‍.. മങ്കൊമ്പിൽ ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ ക്ഷേത്രം നിർമ്മിച്ച് പെരുംപറയനെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചു.
ഇതര വിഭാഗങ്ങളിൽ പെട്ടവർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു പെരുംപറയന്റെ പ്രതിഷ്ഠാ ചടങ്ങുകൾ. മങ്കൊമ്പിൽ നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് പാടവരമ്പത്ത് നിലകൊണ്ട പെരും പറയൻ കുട്ടനാടിന്റെ നെൽവയലുകളുടെ കാവാലാളായിരുന്നു. ചരിത്രവും വിശ്വാസവും കൂടി ചേർന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, ജന്മി-നാടുവാഴിത്തത്വത്തിന്റെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുമാണ്.
നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ ഈ കഥ വായ്മൊഴിയായി കിട്ടിയതാണ്. കുട്ടനാട്ടിലെ മങ്കൊമ്പിലെ അയ്യനാട് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു. ബണ്ടിന്റെ ഉടമസ്ഥരായ കാടിയാഴത്ത് കുടുംബത്തിന് ഇതൊരു തലവേദനയായി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു പ്രശ്നം വച്ചു.

പ്രശ്നത്തിൽ തെളിഞ്ഞത് മടയുറക്കാൻ പരിഹാരമായി ഒരു കുരുതി വേണം. മടവീഴ്ചയുള്ള ബണ്ടിൽ ഒരു മനുഷ്യനെ ജീവനോടെ മൂടണം. ഇതുകൊണ്ട് മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുയെന്ന് കേട്ട കാരണവർ ഒന്നു ഞെട്ടിയെങ്കിലും പ്രശ്ന വിധിപ്രകാരം കുരുതി നടത്താൻ തീരുമാനിച്ചു. ഇതിനായി അറിഞ്ഞു കൊണ്ട് ഒരു ചതി ചെയ്യാൻ കാരണവർ തീരുമാനിച്ചു. ഇതിനായി കാരണവർ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു.

അയ്യനാട് പാടശേഖരത്തിൽ കട്ട കുത്തിപ്പൊക്കി ഉണ്ടാക്കിയ തുരുത്തായ പറക്കുടുക്ക വീട്ടിലാണ് പെരുംപറയൻ താമസിച്ചിരുന്നത്. എന്തും എപ്പോഴും ചെയ്യാൻ തയാറായിരുന്ന തന്റേടിയായിരുന്നു പെരുംപറയൻ. അന്ന് മട കുത്താൻ കെട്ടുവള്ളത്തിൽ വന്നവരുടെ കൂട്ടത്തിൽ പെരും പറയനും ഉണ്ടായിരുന്നു. അന്ന് എത്തിയവർക്ക് എല്ലാം കാരണവർ നന്നായി മദ്യവും നൽകിയിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി. കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കൂട്ടിൽ ഇറക്കിയത് പെരും പറയനെ ആയിരുന്നു.

മറ്റ് തൊഴിലാളികൾ കട്ടകുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി ചവിട്ടി ഉറപ്പിച്ചു കൊണ്ടിരുന്നത് പെരും പറയൻ ആയിരുന്നു. ഈ സമയം പെരും പറയന്റെ മുകളിലേക്ക്കാരണവരുടെ നിർദേശപ്രകാരം തൊഴിലാളികൾ കട്ടവാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ട അരയോളം എത്തിയപ്പോൾ തമ്പ്രാനേ അടിയൻ കട്ടക്കടിയിലായിപ്പോയേ എന്ന് പെരും പറയൻ വിളിച്ചു കൂവി.

എന്നാൽ കാരണവർ അത് കേൾക്കാൻ തയാറായില്ല. കട്ടയിട്ട് പെരും പറയനെ മൂടാൻ കാരണവർ നിർദ്ദേശം നൽകി. കട്ടക്കിടയിൽ അകപ്പെട്ട് മരണ വെപ്രാളത്തിൽ പെരും പറയൻ വിളിച്ചു പറഞ്ഞു ” ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും” ഇത് കേട്ട് കാരണവർ പൊട്ടിച്ചിരിച്ചു. ഒരു ഞരക്കം പോലും പുറത്ത് വരാതെ പെരും പറയന്റെ ജീവൻ കട്ടക്കൊപ്പം മടയിൽ ബലി അർപ്പിച്ചു.

രാത്രി കാലങ്ങളിൽ കാരണവരുടെ വീടിന്റെ മച്ചിൻ്റെ മുകളിൽ പെരും പറയന്റെ സാന്നിധ്യം അനുഭവപ്പെട്ടതോടെ കട്ടക്കിടയിൽ കിടന്ന് പെരുംപറയൻ മരണ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞ വാക്കുകൾ കാരണവർക്ക് ഓർമ്മവന്നു.ഇതോടെ കാരണവർ ജ്യോത്സ്യനെ വരുത്തി പ്രശ്നം വെച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് പെരുംപറയന്റെ ഒരു അർദ്ധകായ പ്രതിമ നിർമ്മിച്ച് പ്രായ്ഛിത്തം ആവാഹിച്ച് കുടിയിരുത്തണം. കാരണവർ പെരുംപറയന്റെ പ്രതിമ നിർമിച്ച് പ്രശ്നവിധിപ്രകാരം തന്നെ പറക്കുടുക്കയിൽ കുടിയിരുത്തി എന്നാണ് വിശ്വാസം.

Read Also:കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ആദ്യ ലോക് ഡൗൺ പിൻവലിച്ചതിന് ശേഷം നായകൾക്ക് ഭ്രാന്ത് മൂത്തു; നാലു വർഷത്തിനിടെ ഓടിച്ചിട്ട് കടിച്ചത് പത്ത് ലക്ഷം പേരെ; പേവിഷബാധയേറ്റ് മരിച്ചത് 47 പേർ

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img