സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
വള്ളംകളിയുടെ ആവേശം മലയാളികൾക്ക് പുതുമയല്ല. സ്ഥലത്തെ പ്രമാണിമാർ വള്ളത്തിൻ്റെ അമരത്തും കയറും.
എന്നാൽ, ഇൻ ഡൊനീഷ്യയിലെ ഒരു കുഞ്ഞമരക്കാരൻ വള്ളത്തുഞ്ചത്തുനിന്ന് തലയെടുപ്പോടെ നടത്തിയ നൃത്തച്ചുവടുകൾ ഒപ്പമുള്ള തുഴച്ചിൽക്കാരെ മാത്രമല്ല, ലോകത്തെയാകെ ആനന്ദനൃത്തം ചവിട്ടിച്ചു.
റയ്യാൻ അർക്കാൻ ധിഖ എന്ന പതിനൊന്നുകാരനാണ് ഒരു റീലിലൂടെ ലോകത്താകെ ഇളക്കി മറിച്ചത്. ജനുവരിയിലാണ് റിയാവിൽ പരമ്പരാഗത വള്ളംകളിയായ പാക്കു ജലൂർ നടന്നത്.
കുതിച്ചു പായുന്ന ബോട്ടുകളിലൊന്നിൻ്റെ അമരത്ത് കറുത്ത കണ്ണടയുംവെ ച്ച് സ്റ്റൈലിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധിഖ ഒപ്പമുള്ള തുഴച്ചിൽക്കാരെമാത്രമല്ല, ലോകത്തെയാകെ തന്റെ നൃത്ത ച്ചുവടുകളിലൂടെ കൈയിലെടുത്തു.
സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി
‘ടുകാങ് താരി’യായ ധിഖ യുടെ വീഡിയോ സാമൂഹികമാ ധ്യമങ്ങളിൽ തരംഗമായതോടെ വീട്ടമ്മമാർ മുതൽ ബൈക്ക് റൈ ഡർമാർ വരെ, സ്കൂൾ കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ അതേറ്റുപിടിച്ചു.
ലോകത്തിൻ്റെ നാനാകോണുകളിലുമുള്ളവർ നൃത്തച്ചുവടുകൾ അനുകരിച്ച് റീലുകളിറക്കി. അവനെ നെറ്റിസൺ സ് ‘ദ അൾട്ടിമേറ്റ് ഓറ ഫാർമർ’ എന്നുവിളിച്ചു.
തികഞ്ഞ ആത്മ വിശ്വാസത്തോടെയും ഊർജ്ത്തോടെയും ശാന്തതയോടെയുമുള്ള ഒരാളുടെ പ്രവൃത്തി അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കും വിധമാകുമ്പോഴാണ് അതിനെ ‘ഓറ ഫാർമിങ് എന്നുപറയുന്നത്.
ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (CVI) എന്ന സിരാസംബന്ധമായ ആരോഗ്യപ്രശ്നം ഉള്ളതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവിധ ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമംവരുത്തികൊണ്ടാണ് ഈ ഔദ്യോഗിക പ്രതികരണം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ്, ട്രംപിന് CVI എന്ന രോഗം ഉള്ളതായി പരിശോധകളിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കി.
വൈറ്റ് ഹൗസ് മെഡിക്കൽ ടീമിന്റെ വിലയിരുത്തലിന്റെ ഭാഗമായാണ് ട്രംപിന് അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയത്. ഈ പരിശോധനയിലാണ് അസുഖം കണ്ടെത്തപ്പെട്ടത്. ഇതിനപ്പുറം മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ലീവിറ്റ് പറഞ്ഞു.
ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൈയുടെ പിൻഭാഗത്തുള്ള പാടുകൾ മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കുകയാണെന്ന് ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇവയോടൊക്കെ കൂടിയുള്ള ചര്‍ച്ചകൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തുകയും CVI സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്.
ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്നത് സിരകളുടെ പ്രവർത്തനം തകരാറിലാവുകയും രക്തം ശരിയായ ദിശയിൽ ഒഴുകാൻ തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിന്റെ ഫലമായി കാലുകളിൽ രക്തം കെട്ടിനിൽക്കുകയും സിരകളിൽ സമ്മർദ്ദം ഉയരുകയും ചെയ്യുന്നു.
പ്രായം കൂടുതലായ ആളുകളിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ, ഈ രോഗം സാധാരണമായി കാണപ്പെടുന്ന ഒരവസ്ഥയാണെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.
യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് ഡോണൾഡ് ട്രംപ്: കാരണം ഇലോൺ മസ്‌കിന്റെ മകന്റെ ഒരു പ്രവർത്തി !
യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ച മേശയാണ് ട്രംപ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്.
ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ഈ മേശയ്‌ക്കരികിൽ ട്രംപിനൊപ്പമാണ് ഇരുന്നത്. ഇതിനിടയിൽ
ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നതു കണ്ടതിനു ദിവസങ്ങൾക്കുശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്.
മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ട്രംപിനൊപ്പം കുട്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുശേഷമാണ് മേശ മാറ്റിയതെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം.
ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണ് ട്രംപ് എന്നും ഇതിനാലാണു മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.
145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ് ഓക്ക് തടികൊണ്ട് നിർമ്മിച്ച ഈ മേശ.