തിരുവനന്തപുരം: നാളെ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കണം.
ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയിൽവേ ഗതാഗതത്തിൽ നാളെ (ശനിയാഴ്ച) വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം-എറണാകുളം മെമു റദ്ദാക്കിയതിനൊപ്പം എട്ടു പ്രധാന ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ (കോട്ടയം ഒഴിവാക്കി ആലപ്പുഴ വഴി)
കോട്ടയം വഴി പോകേണ്ട 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ഇവയ്ക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
- തിരുവനന്തപുരം – ചെന്നൈ മെയിൽ (12624): സ്റ്റോപ്പുകൾ – ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
- മലബാർ എക്സ്പ്രസ് (16629): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
- ശ്രീഗംഗാനഗർ എക്സ്പ്രസ് (16312): ആലപ്പുഴ, എറണാകുളം ജംക്ഷൻ.
- അമൃത എക്സ്പ്രസ് (16343): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
- രാജ്യറാണി എക്സ്പ്രസ് (16349): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
- മംഗളൂരു എക്സ്പ്രസ് (16347): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
- വിവേക് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് എന്നിവയും കായംകുളം, ആലപ്പുഴ വഴി സർവീസ് നടത്തും
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത് കുമാറിനെ മാറ്റി
സർവീസ് റദ്ദാക്കിയതും ഭാഗികമായി നിർത്തിയതും
രാത്രി 9.05-നുള്ള കൊല്ലം-എറണാകുളം മെമു (66310) പൂർണ്ണമായും റദ്ദാക്കി.
കൂടാതെ മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ചെന്നൈയിൽ നിന്ന് വരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
തിരികെ ചെന്നൈയിലേക്കുള്ള ട്രെയിൻ രാത്രി 8.05-ന് കോട്ടയത്ത് നിന്നായിരിക്കും യാത്ര തുടങ്ങുക.
പാലരുവി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.
യാത്രക്കാർ സ്റ്റേഷനുകളിൽ എത്തുന്നതിന് മുൻപ് കൃത്യമായ സമയം പരിശോധിക്കേണ്ടതാണ്.









