കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം
64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ വേദികളുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിൽ അവസാനമായി. തൃശ്ശൂരിൽ നടക്കുന്ന കലോത്സവത്തിലെ വേദികൾക്ക് പൂക്കളുടെ പേരുകളാണ് നൽകിയത്.
249 മത്സരങ്ങൾ നടത്തുന്നതിനായി ആകെ 25 വേദികളാണ് ഒരുക്കിയിരിക്കുന്നത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണികാരം, നിത്യകല്ല്യാണി, പനിനീർപ്പൂവ്, നന്ദ്യാർവട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂവ്, ജമന്തി, തെച്ചിപ്പൂവ്, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ പേരുകളാണ് വേദികൾക്ക് നൽകിയത്.
എന്നാൽ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതോടെയാണ് വിവാദം ഉയർന്നത്. ബിജെപിയുടെ ചിഹ്നമായതിനാലാണ് താമര ഒഴിവാക്കിയതെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം കൂടി വന്നതോടെ പ്രതിഷേധം ശക്തം.
ബിജെപിയും യുവമോർച്ചയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് മന്ത്രി നിലപാട് മാറ്റി. 15-ാം നമ്പർ വേദിക്ക് നൽകിയിരുന്ന ‘ഡാലിയ’ എന്ന പേര് മാറ്റി ‘താമര’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഇതോടെയാണ് വേദിനാമ വിവാദം അവസാനിച്ചത്.
ജനുവരി 14 മുതൽ 18 വരെയാണ് ഇത്തവണത്തെ കേരള സ്‌കൂൾ കലോത്സവം. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. ‘സർവംമായ’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി റിയ ഷിബു ഉദ്ഘാടന ചടങ്ങിലെ പ്രത്യേക അതിഥിയാകും.
English Summary
The controversy over venue names at the 64th Kerala School Kalolsavam has come to an end after the state government included ‘Lotus’ (Thamara) among the venue names. Initially excluded, the omission sparked protests from the BJP after the Education Minister stated it was avoided due to political symbolism.
kerala-school-kalolsavam-venue-name-row-thamara-included
Kerala School Kalolsavam, Thrissur, venue name controversy, Thamara, V Sivankutty, BJP protest, Kerala education news









