മലപ്പുറത്ത് മദ്യപാനികൾ കൂടിയോ
തിരുവനന്തപുരം: കേരളത്തിലെ ഓണം സീസണിൽ മദ്യവിൽപന ഇത്തവണയും റെക്കോർഡ് തിരുത്തി. ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള വിൽപ്പനയിൽ നിന്ന് സംസ്ഥാനത്തിന് 970.74 കോടി രൂപയുടെ വരുമാനം ലഭിച്ചു.
കഴിഞ്ഞ വർഷം (842.07 കോടി രൂപ) അപേക്ഷിച്ച് 9.34% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഘോഷ കാലത്തെ മദ്യവിൽപനയുടെ പേരിൽ പലതവണ വാർത്തകളിൽ ഇടം നേടിയ ചാലക്കുടി ഉൾപ്പെടെയുള്ള ഔട്ട്‌ലറ്റുകൾ ഇത്തവണ വിൽപനയിൽ താഴെയ്ക്ക് പോയി.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് പട്ടികയിൽ രണ്ടാമത്. 6.40 കോടി രൂപയാണ് കരുനാഗപ്പള്ളിയിലെ വിൽപന.
എടപ്പാൾ കുറ്റിപ്പാല (6.19), തിരുവനന്തപുരം പവർഹൗസ് (5.16), ചാലക്കുടി (5.10) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മൂന്ന് ഔട്ട്‌ലറ്റുകളിലെ വിൽപന ആറ് കോടിക്ക് മുകളിൽ എത്തിയപ്പോൾ മൂന്ന് ഔട്ട്‌ലറ്റുകളിൽ അഞ്ച് കോടിക്ക് മുകളിലായിരുന്നു വിൽപന.
17 ഔട്ട്‌ലറ്റുകളിൽ നാല് കോടിക്ക് മുകളിൽ ആയിരുന്നു മദ്യ വിൽപന. ആദ്യ 25 സ്ഥാനങ്ങളിൽ ഇടം പിടിച്ച എല്ലാ ഔട്ട്‌ലറ്റുകളിലും നാല് കോടിയോളം അടുപ്പിച്ചാണ് മദ്യവിൽപനയിലൂടെ നേടിയത്.
തിരൂർ ഒന്നാമത്
ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയുള്ള 12 പ്രവൃത്തിദിവസങ്ങളിലെ കണക്കുകൾ പ്രകാരം, പെരിന്തൽമണ്ണ വെയർഹൗസിന് കീഴിലുള്ള മലപ്പുറം തിരൂർ ഔട്ട്‌ലറ്റ് ആണ് ഏറ്റവും കൂടുതൽ വിൽപ്പന കൈവരിച്ചത്.
മൊത്തം 6.41 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
മുൻനിര ഔട്ട്‌ലറ്റുകൾ
കരുനാഗപ്പള്ളി (കൊല്ലം): ₹6.40 കോടി
എടപ്പാൾ കുറ്റിപ്പാല: ₹6.19 കോടി
തിരുവനന്തപുരം പവർഹൗസ്: ₹5.16 കോടി
ചാലക്കുടി: ₹5.10 കോടി
മൂന്ന് ഔട്ട്‌ലറ്റുകളിൽ വിൽപന 6 കോടിക്ക് മുകളിലും, മൂന്ന് സ്ഥലങ്ങളിൽ 5 കോടിക്ക് മുകളിലുമാണ് എത്തിയിരിക്കുന്നത്.
17 ഔട്ട്‌ലറ്റുകളിൽ 4 കോടിക്ക് മുകളിലാണ് വിൽപ്പന. ആദ്യ 25 സ്ഥാനങ്ങളിലും 4 കോടിയോളം വിൽപ്പനയാണ് ഉണ്ടായത്.
മറ്റു പ്രമുഖ ഔട്ട്‌ലറ്റുകൾ
കാവാട് കൊല്ലം (5.02), ഇരിങ്ങാലക്കുട (4.94), ചങ്ങനാശ്ശേരി (4.72), വർക്കല (4.63), രാമനാട്ടുകര (4.61), ചേർത്തല (4.60), പയ്യന്നൂർ (4.51), പെരിന്തൽമണ്ണ (4.46), കുണ്ടറ (4.38), പേരാമ്പ്ര (4.34),
പൊക്ലായി (4.31), മഞ്ചേരി (4.30), കായംകുളം (4.30), മഞ്ഞപ്ര (4.19), ബിനാച്ചി (4.17), വടക്കാഞ്ചേരി (4.13), തണ്ണീർപ്പന്തൽ (4.11), വളവനാട് (4.00), കണ്ണൂർ പാറക്കണ്ടി (3.99), നോർത്ത് പറവൂർ (3.93).
ഉത്രാടത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന
ഉത്രാട ദിനം (സെപ്റ്റംബർ 14): ₹137.64 കോടി
കഴിഞ്ഞ വർഷം ഇതേ ദിവസം: ₹126.01 കോടി
വളർച്ച: 9.23%
തിരുവോണം ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾ അടഞ്ഞതിനാൽ വിൽപ്പന നടന്നില്ല.
അവിട്ടം ദിനത്തിൽ: ₹94.36 കോടി വിൽപ്പന (2024-ൽ 65.25 കോടി രൂപ) രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വളർച്ചയാണ് ഇത്തവണ ഓണം സീസണിൽ മദ്യവിൽപനയിൽ ഉണ്ടായത്.
സംസ്ഥാനത്തെ നിരവധി ഔട്ട്‌ലറ്റുകൾ 4 കോടിയിലേറെ വരുമാനം സ്വന്തമാക്കി. തിരൂർ, കരുനാഗപ്പള്ളി, എടപ്പാൾ കുറ്റിപ്പാല എന്നീ കേന്ദ്രങ്ങളാണ് മുന്നിൽ.
English Summary:
Kerala’s Onam liquor sales hit a record ₹970.74 crore in 2024, marking a 9.34% rise from last year. Tirur outlet leads with ₹6.41 crore sales, followed by Karunagappally and Edappal Kuttippala.