സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി വിൽക്കാം; വനഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം
തിരുവനന്തപുരം: സുപ്രധാനമായ കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി.
സ്വകാര്യ ഭൂമിയിൽ വളരുന്ന ചന്ദനമരങ്ങൾ മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാൻ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി നിയമപരമായി വിൽക്കാം
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, സ്വകാര്യ ഭൂമിയിൽ നിന്നുള്ള ചന്ദനമരം മുറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വില ഭൂ ഉടമയ്ക്ക് തന്നെ ലഭിക്കും.
ഇതോടെ ഭൂ ഉടമകൾക്ക് ചന്ദന കൃഷിയിലേക്ക് കൂടുതൽ താൽപര്യം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ചന്ദന കൃഷി വ്യാപിക്കുമെന്ന് സർക്കാർ
നിയമഭേദഗതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി കൂടുതൽ വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
മോഷണം പോയാലും ഭൂ ഉടമയ്‌ക്കെതിരെ കേസ്; പഴയ നിയമത്തിലെ പ്രശ്നം മാറും
ഇതുവരെ ഭൂ ഉടമയ്ക്ക് സ്വന്തം സ്ഥലത്ത് നിന്ന് ചന്ദനമരം മുറിക്കാനോ വിൽക്കാനോ അധികാരമില്ലായിരുന്നു. അതേസമയം, മോഷണം പോയാൽ പോലും ഉടമയ്‌ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
പുതിയ നിയമം വന്നതോടെ ഈ പ്രശ്നങ്ങൾ മാറുമെന്നാണ് വിലയിരുത്തൽ.
ട്രീ ബാങ്കിങ് പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനം
ചന്ദനമരം വെച്ച് പിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പുതിയ നിയമം ഇതിന് കൂടുതൽ കരുത്തേകുമെന്നാണ് സൂചന.
English Summary:
Kerala Governor has approved the Kerala Forest (Amendment) Bill, allowing landowners to legally cut and sell sandalwood trees grown on private property through the Forest Department. The government said the move will encourage sandalwood cultivation, provide significant financial benefits to farmers, and end earlier issues where owners faced legal trouble even if sandalwood was stolen from their land.









