30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ട്…അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാന കാമ്പെയ്‌ന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബാഡ്മിന്റണ്‍ താരം ജ്വാലയാണ് ഇതിനകം തന്നെ മാതൃകയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ നാല് മാസമായി അവര്‍ സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നു. ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍*ആശുപത്രിക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമ്മമാരില്ലാത്ത കുഞ്ഞുങ്ങള്‍ക്കും, മാസം തികയാതെ ജനിച്ചവർക്കും, ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഈ കാമ്പെയ്‌നെക്കുറിച്ച് ഓഗസ്റ്റില്‍ ജ്വാല തന്റെ എക്‌സ് (X) അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. “മുലപ്പാല്‍ ജീവന്‍ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ദാനം ലഭിക്കുന്ന മുലപ്പാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.
നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മില്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കുക” എന്നാണ് ജ്വാല കുറിച്ചത്.
മുലപ്പാല്‍ ലഭിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് താരത്തെ മൂടുകയാണ്.
‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ
ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കൾ മറ്റൊരു തിയേറ്ററിലേക്ക് പോയ സംഭവം ഗുരുവായൂരിൽ. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ചാവക്കാട് ഭാഗത്തുനിന്ന് ട്രാവലറിൽ എത്തിയ സംഘം ആദ്യം ദേവകി തിയേറ്ററിൽ സിനിമ കാണാനെത്തിയെങ്കിലും ടിക്കറ്റ് തീർന്നതിനെ തുടർന്ന് പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോകുകയായിരുന്നു.
എന്നാൽ കുട്ടി കൂടെയുണ്ടോ എന്ന കാര്യത്തിൽ ആരും ശ്രദ്ധിച്ചില്ല. ദേവകി തിയേറ്ററിന്റെ മുന്നിൽ ഒറ്റയ്ക്കായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ജീവനക്കാർ കണ്ടെത്തി.
സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ
ചോദിച്ചറിയുമ്പോഴാണ് മാതാപിതാക്കൾ മറ്റൊരു തിയേറ്ററിലേക്ക് പോയ കാര്യം മനസ്സിലായത്. കുട്ടി ട്രാവലറിൽ വന്നതാണ് അറിയിച്ചതോടെ ജീവനക്കാർ അപ്പാസ് തിയേറ്ററിലേക്ക് വിവരം അറിയിച്ചു.
അപ്പോഴേക്കും സിനിമയുടെ ഇടവേള സമയമായിരുന്നു. അപ്പാസ് തിയേറ്റർ അധികൃതർ പ്രദർശനം നിർത്തിവെച്ച് കുട്ടി കാണാതായ വിവരം പ്രഖ്യാപിച്ചു.
ട്രാവലറിൽ സിനിമ കാണാൻ എത്തിയ സംഘത്തിൽ ഒരാളുടെ കുട്ടിയാണെന്നും തിരിച്ചറിയാൻ ആവശ്യപ്പെട്ടുമായിരുന്നു അറിയിപ്പ്.
തുടർന്ന് കുട്ടിയോടൊപ്പം വന്നവർ തിരിച്ചെത്തി. അതേസമയം, ദേവകി തിയേറ്റർ ജീവനക്കാർ കുട്ടിയെ പോലീസിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ നിന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു
പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു.
പ്രതികളായ ജയേഷും ഭാര്യ രശ്മിയും അന്വേഷണത്തോട് സഹകരിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ദമ്പതികൾ യുവാക്കളെ പീഡിപ്പിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ അടിച്ച സ്റ്റാപ്ലറും കണ്ടെത്തിയിട്ടില്ല.
മൂന്നു തവണ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിട്ടും ആയുധങ്ങളും സ്റ്റാപ്ലറും കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
പ്രധാന വെല്ലുവിളി സംഭവത്തിൽ ഉപയോഗിച്ച ആയുധങ്ങളും ക്രൂരതയുടെ ഭാഗമായ സ്റ്റാപ്ലറും ഇതുവരെ കണ്ടെത്താനാകാത്തതാണ്.
മൂന്നു തവണ പ്രതികളുമായി തെളിവെടുപ്പ് നടത്തിയിട്ടും അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിട്ടില്ല.
പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.