യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു
യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന നിലയിലെത്തിയതായി കണക്കുകൾ. തൊഴിലില്ലായ്മയ്ക്ക് പിന്നാലെ വേതന വർധനവും വലിയ തോതിൽ ഇടിഞ്ഞു.
തൊഴിലുടമകൾ നിയമനങ്ങൾ വെട്ടിക്കുറച്ചു. തളർന്ന സാമ്പത്തികാവസ്ഥ, വർധിക്കുന്ന പണപ്പെരുപ്പം എന്നിവയാണ് തൊഴിൽ വിപണി ഇത്രയേറെ മോശമാകാൻ കാരണം.
നികുതി വർധനവും , ഉയർന്ന പലിശ നിരക്കുകളും കാരണം തൊഴിലുടമകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ബ്രിട്ടണിലെ പ്രമുഖ പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ തീരുവ യുദ്ധങ്ങളും ബ്രിട്ടണും യൂറോപ്പിനും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ചിലവുകളിലുണ്ടായ വർധനവ് വില ഉയർത്താൻ സ്ഥാപന ഉടമകളെ നിർബന്ധിതരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് തൊഴിൽ വിപണി തിരിച്ചു വരുമെന്ന് മാൻപവർ ഗ്രൂപ്പ് യു.കെ.യുടെ മാനേജിങ്ങ് ഡയറക്ടർ മൈക്കൽ സ്റ്റാൾ പറയുന്നു.
ജൂണിൽ വിവിധ കമ്പനികളുടെ ശമ്പളപ്പട്ടികയിലുണ്ടായിരുന്ന 41,000 പേർക്ക് ജോലി നഷ്ടപ്പെട്ടതായുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്.
രാജ്യത്തിൻരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് കൂടുതൽ കാര്യങ്ങൾ ഭരണകക്ഷിക്ക് ചെയ്യാനുണ്ട് എന്നതാണ് തൊഴിൽ വിപണിയിലെ മാന്ദ്യം സൂചിപ്പിക്കുന്നത്.
യുകെ മലയാളികളെക്കാത്ത് വലിയൊരു ലോട്ടറി !
കുട്ടികളുടെ ഭാവിക്കായി സമ്പാദിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2005 ൽ സർക്കാർ അവതരിപ്പിച്ചതാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ (സിടിഎഫ്) .
മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ചൈൽഡ് ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകാൻ കഴിയും.
സർക്കാർ അവതരിപ്പിച്ച ഫലപ്രദമായ ഒരു സമ്പാദ്യ തന്ത്രമായിട്ടാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ സൃഷ്ടിച്ചത്. മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഭാവിക്കായി പണം നിക്ഷേപിക്കാനുള്ള ഒരു മാർഗമാണിത്.
എന്നാൽ, ഇതില്‍ 6,71,000 പേര്‍ക്കായി 1,4 ബില്യണ്‍ പൗണ്ട് ഇനിയും അവകാശികള്‍ ഇല്ലാതെ ഖജനാവില്‍ ഇരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരാൾക്ക് ഇത് 2,212 പൗണ്ട് വരുമെന്നാണ് എച്ച്എംആര്‍സി പറയുന്നത്.
യുകെയിൽ മറ്റൊരു മലയാളി കുട്ടിക്ക് കൂടി അപ്രതീക്ഷിത വേര്‍പാട്; അന്തരിച്ചത് നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകൻ
അവരില്‍ പലര്‍ക്കും തന്നെ ഇത്തരത്തിലുള്ള ഒരു അക്കൗണ്ട് ഉണ്ടോ എന്നുപോലും അറിയില്ല. ഇത്തരത്തില്‍ ഒരു സഹായം അവര്‍ക്ക് ലഭിക്കുമെന്നും അറിയില്ല എന്നതിനാലാണ് ഇത്രയും ഫണ്ട് വെറുതെ കിടക്കുന്നത്.
തങ്ങളുടെ കുട്ടികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് എച്ച് എം ആര്‍ സി മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.
നിങ്ങളുടെ കുട്ടിക്ക് ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടിന് അര്‍ഹതയുണ്ടോ എന്നത് നിങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ വെബ്‌സൈറ്റില്‍ പോയി പരിശോധിക്കാവുന്നതാണ്.
ഏത് പ്രൊവൈഡറുടെ കൈവശമാണ് നിങ്ങളുടെ ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട് ഉള്ളതെന്ന് ഇതുവഴി കണ്ടുപിടിക്കാന്‍ കഴിയും. എന്നാല്‍, എത്ര തുകയുണ്ടെന്നത് അറിയാന്‍ കഴിയില്ല.
നിങ്ങളുടെ കുട്ടിക്ക് ഈ ഫണ്ടിനുള്ള അര്‍ഹതയുണ്ടെങ്കില്‍ മൂന്നാഴ്ചക്കകം നേരിട്ടോ, തപാല്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ എച്ച്എംആര്‍സിക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്.
ആറ് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ എച്ച് എം ആര്‍ സിക്ക് ഫോളോ അപ് ചെയ്യുന്നതിനുള്ള കത്ത് നല്‍കാം.
പ്രൊവൈഡര്‍ ആരെന്ന് വിവരം ലഭിച്ചാല്‍, നിങ്ങള്‍ക്ക് പ്രൊവൈഡറെ സമീപിച്ച് പണം പിന്‍വലിക്കാവുന്നതോ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതോ ആണ്.
നിങ്ങള്‍ക്ക് 16 വയസിന് മേല്‍ പ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് പരിശോധിക്കാം.
പരിശോധിക്കുന്നതിനായി കുട്ടിയുടെ പൂര്‍ണ്ണമായ പേര്, വിലാസം, ജനന തീയതി എന്നിവ നല്‍കണം. അതോടൊപ്പം നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പറും നിര്‍ബന്ധമായും നല്‍കിയിരിക്കണം.
Summary:
Unemployment in the UK has reached its highest level in four years, according to recent data. Alongside the rise in joblessness, wage growth has also slowed significantly. Employers have reduced hiring across various sectors, contributing to the economic strain.