പല്ല് കൊഴിഞ്ഞു പോയോ? ; വീണ്ടും മുളപ്പിക്കാം
പ്രായമാകുന്നതിന് മുൻപ് തന്നെ പല്ലുകൾ കൊഴിഞ്ഞു പോയവർ നിരവധിയാണ്. ഇതുമൂലം ഭക്ഷണം കഴിക്കാനും ആളുകൾക്ക് മുന്നിൽ വായ തുറന്ന് ചിരിക്കാനും സംസാരിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.
എന്നാൽ ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഗവേഷകര്‍.
പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഗവേഷകര്‍.
ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് പുത്തൻ പരീക്ഷണം നടത്തുന്നത്.
ജപ്പാനിലെ കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് പല്ലുകൾ മുളപ്പിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചത്.
2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൊഴിഞ്ഞു പോയ പല്ലുകള്‍ മുളക്കാത്തതിന് കാരണമായ ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കാനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. എലികളിലും വെള്ളക്കീരികളിലും ആണ് ഈ പരീക്ഷണം ആദ്യം നടത്തിയത്.
ഇവയില്‍ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചു വന്നു. ഈ പരീക്ഷണം വിജയിച്ച ശേഷമാണ് അതേ പരീക്ഷണം ഇപ്പോൾ മനുഷ്യരിലും നടത്താന്‍ പോകുന്നത്.
30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.
സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:
താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ ?
താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നതിന് ശാസ്ത്രീയ വിശദീകരണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിയ്ക്കുന്നത്.
ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്‌സണിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.
ക്ലീന്‍ ഷേവ് അടക്കമുള്ള വിവിധ തരത്തിലുള്ള ലുക്കുകളുമായി നടത്തിയ മത്സരത്തിലാണ് താടിക്കാര്‍ മുന്നിലെത്തിയിരിക്കുന്നത്.
ജീവിതകാലം നിലനില്‍ക്കേണ്ട ബന്ധത്തിനായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ മിക്ക പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് താടിയുള്ളവരെയായിരുന്നെന്ന് തെളിവു സഹിതം വിശദികരിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
താടിക്കാരില്‍ പക്വത കൂടുതലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവരൊരിക്കലും പക്വതയില്ലാതെ പെരുമാറില്ല എന്ന ധാരണയാണ് ഇവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്ന് പഠനം പറയുന്നു.
നല്ല രക്ഷിതാവാകാന്‍ ഏറ്റവും അനുയോജ്യരും താടിക്കാരാണെന്നാണ് ഡിക്‌സണ്‍ കണ്ടെത്തിയത്. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ താടി നീട്ടിവളര്‍ത്തുന്നവരാണ് സ്ത്രീകള്‍ക്ക് സെക്‌സിയായി തോന്നുന്നതെന്നും പറയുന്നു.
Summary: Premature tooth loss affects many people, causing difficulties in eating, speaking, and smiling confidently. Now, Japanese researchers are on the verge of a revolutionary breakthrough in dental treatment that could transform the future of oral health.