ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനി അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച ഇയാൾ ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരനാണ്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ ആണ് ഇയാൾ കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം.
പാകിസ്ഥാന്‍ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിൽ അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്നു അസ്ഹർ.
പാകിസ്ഥാന് പിന്തുണയുമായി അൽഖ്വയ്ദ: ഇന്ത്യക്കെതിരെ ‘ജിഹാദ്’ ആഹ്വാനം: രാജ്യം കനത്ത ജാഗ്രതയിൽ
പാകിസ്താന് പിന്തുണയുമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി.
2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അൽഖ്വയ്ദ പറയുന്നു.
അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. ആക്രമണത്തിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് മടങ്ങും.
അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ, പരിക്കേറ്റവരെ ഉടൻ സുഖപ്പെടുത്തട്ടെ എന്നും കുറിപ്പിൽ പറയുന്നു.
ആക്രമണം കാവി സർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണെന്നും കുറിപ്പിൽ പറയുന്നു.
ഈ രാജ്യക്കാർക്ക് വിസ നിയന്ത്രണത്തിനൊരുങ്ങി യു.കെ: നിയന്ത്രണം ഈ മേഖലകളിൽ: ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പണിയാകുമോ..?
അനധികൃതമായി രാജ്യത്ത് തങ്ങാനും അഭയം തേടാനും സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ യു.കെ.യിൽ പുതിയ സർക്കാർ നടപടികൾ പ്രകാരം നിയന്ത്രിക്കാൻ നീക്കം.
ഹോം ഓഫീസ് പദ്ധതികൾ പ്രകാരം , പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ജോലി ചെയ്യാനും പഠിക്കാനും യുകെയിലേക്ക് വരുന്നത് ഇനി നിയന്ത്രിക്കും.
നിയമപരമായി ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ വന്ന് അഭയം തേടുന്നവരിൽ വലിയ വിഭാഗം വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നു.
‘നമ്മുടെ തകർന്ന ഇമിഗ്രേഷൻ സംവിധാനത്തിൽ ക്രമം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി തയാറായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്നത്.
2020 മുതൽ എക്‌സിറ്റ് ചെക്കുകളുടെ സ്ഥിതിവിവരക്കണക്കുകൾ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, ഏതൊക്കെ രാജ്യക്കാരാണ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാൻ സാധ്യതയുള്ളതെന്ന് വ്യക്തമല്ല.
പുറപ്പെടൽ രേഖകളില്ലാതെ പലരും രാജ്യം വിട്ടിരിക്കാം എന്നതിനാൽ കിട്ടുന്ന കണക്കുകളും വ്യക്തമാകണമെന്നില്ല. എന്നാൽ നിയന്ത്രണം വന്നാലും വിസ അപേക്ഷകരുടേയും അനധികൃത കുടിയേറ്റക്കാരുടേയും എണ്ണത്തിൽ കുറവുണ്ടാകില്ല.
വിദ്യാർഥികളുടെ രൂപത്തിൽ വന്ന് അഭയാർഥികളാകുന്നവരെ തടയണമെന്ന് സർക്കാരിലെ തന്നെ പ്രമുഖർ വാദിച്ച് തുടങ്ങി.
കഴിഞ്ഞ വർഷം യുകെയിൽ 1.8 ത്തിലധികം ആളുകൾ അഭയം തേടിയതായി ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
1979 ൽ രേഖകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ആകെ 10,542 പാകിസ്ഥാൻ പൗരന്മാർ അഭയം തേടി – മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ. ഇതേ കാലയളവിൽ ഏകദേശം 2,862 ശ്രീലങ്കൻ പൗരന്മാരും 2,841 നൈജീരിയൻ പൗരന്മാരും അഭയം തേടി.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയായതിനുശേഷം, സർ കെയർ സ്റ്റാർമർ നിയമവിരുദ്ധവും നിയമപരവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.