ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് ആവശ്യമായ മരുന്നെത്തിച്ച ഇസ്രായേൽ. ഹമാസുമായി ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് മരുന്നെത്തിയ്ക്കാൻ ധാരണയുണ്ടായത്. ബന്ദികൾക്ക് മരുന്ന് എത്തിച്ച് നൽകുന്നതിന് പകരമായി ഗസയിലെ ജനങ്ങൾക്ക് ജവകാരുണ്യ സഹായങ്ങളും മരുന്നും ഇസ്രയേൽ എത്തിച്ചു നൽകണം. ഒരു പെട്ടി മരുന്ന് ബന്ദികൾക്ക് എത്തിയ്ക്കുന്നതിന് പകരമായി ഗസയിലെ ജനങ്ങൾക്ക് ആയിരം പെട്ടി മരുന്ന് ഇസ്രയേൽ എത്തിയ്ക്കണം എന്ന ധാരണയിലാണ് മരുന്ന് വിതരണം.