മലപ്പുറത്ത് ഹയർ സെക്കൻഡറി പരീക്ഷക്കിടെ പ്ലസ് ടു വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തിൽ ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനെ തുടർന്ന് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാഞ്ഞ ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ മലപ്പുറം ആർഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കമ്മീഷണർ മാണിക്ക് രാജാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കെഎംഎച്എച്എസ് മലപ്പുറം കുറ്റൂർ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.
മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.
യുകെയിലെ കെറ്ററിങിൽ മലയാളിക്ക് ദാരുണാന്ത്യം; അപ്രതീക്ഷിതമായി വിട പറഞ്ഞത് കോട്ടയം കൈപ്പുഴ സ്വദേശി
അടുത്തിടെ യുകെയിൽ മലയാളികളുടെ മരണവാർത്തയാണ് ഓരോദിവസവും കേൾക്കുന്നത്.
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വാർത്തയാണിപ്പോൾ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തുന്നത്. UKKCA കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് ഷൈജു.
ഇന്നലെ ഉച്ച കഴിഞ്ഞു വീട്ടിൽ വച്ച് ഷൈജുവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തിര വിഭാഗം വീട്ടിലെത്തി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ മൂന്നേകാലോടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ ലിൻസി ഷൈജുവിനും മക്കൾക്കുമൊപ്പം കെറ്ററിങ്ങിൽ തന്നെയായിരുന്നു ഷൈജു ഫിലിപ്പ് താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ആൻ മറിയ ഷൈജുവും എ ലെവൽ വിദ്യാർത്ഥിയായ അൻസിൽ ഷൈജുവുമാണ് മക്കൾ.
മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. കെറ്ററിംഗ് മലയാളി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്നു. ഷൈജു ഫിലിപ്പിൻെറ ആകസ്മിക നിര്യാണത്തിൽബന്ധുക്കളെയും സുഹൃത്തുക്കളെയും ന്യൂസ് 4 മീഡിയയുടെ അനുശോചനം അറിയിക്കുന്നു.