ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം
ലണ്ടൻ: ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം തടവ് ശിക്ഷ. ഒട്ടറെ ലൈംഗിക പീഡന കേസുകളിൽ പ്രതിയായ നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐൽവർത്ത് ക്രൗൺ കോടതി ശിക്ഷിച്ചത്.
ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രതിക്കെതിരെ കേസ് അന്വേഷണം ആരംഭിച്ചത്. പ്രതി കുറഞ്ഞത് 14 വർഷം തടവ് ശിക്ഷ അനുഭവിക്കണം.
പാർക്കിലെത്തിയ യുവതിയെ കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഈലിങ്ങിലെ വെസ്റ്റ് ലണ്ടനിലുള്ള സൗത്ത്‌ഹാൽ പാർക്കിന്റെ ഗേറ്റിന് സമീപം ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് യുവതി തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തി.
തുടർന്ന് ഇവർ യുവതിയെ അടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുവന്നു കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു പാർക്കിൽ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് റിപ്പോർട്ട് ചെയ്തു.
കേസിൽ അതിജീവിതരും കുടുംബവും കാണിച്ച ധൈര്യമാണ് നിർണായകമായതെന്ന് ആക്ടിങ് ചീഫ് സൂപ്രണ്ട് സീൻ ലിഞ്ച് പറഞ്ഞു.
ഫൊറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവയെല്ലാം കണക്കാക്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഇയാൾക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്.
യുകെ മലയാളികളെക്കാത്ത് വലിയൊരു ലോട്ടറി !
കുട്ടികളുടെ ഭാവിക്കായി സമ്പാദിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2005 ൽ സർക്കാർ അവതരിപ്പിച്ചതാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ (സിടിഎഫ്) .
മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ചൈൽഡ് ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകാൻ കഴിയും.
സർക്കാർ അവതരിപ്പിച്ച ഫലപ്രദമായ ഒരു സമ്പാദ്യ തന്ത്രമായിട്ടാണ് ചൈൽഡ് ട്രസ്റ്റ് ഫണ്ടുകൾ സൃഷ്ടിച്ചത്. മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഭാവിക്കായി പണം നിക്ഷേപിക്കാനുള്ള ഒരു മാർഗമാണിത്.
എന്നാൽ, ഇതില്‍ 6,71,000 പേര്‍ക്കായി 1,4 ബില്യണ്‍ പൗണ്ട് ഇനിയും അവകാശികള്‍ ഇല്ലാതെ ഖജനാവില്‍ ഇരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരാൾക്ക് ഇത് 2,212 പൗണ്ട് വരുമെന്നാണ് എച്ച്എംആര്‍സി പറയുന്നത്.
അവരില്‍ പലര്‍ക്കും തന്നെ ഇത്തരത്തിലുള്ള ഒരു അക്കൗണ്ട് ഉണ്ടോ എന്നുപോലും അറിയില്ല. ഇത്തരത്തില്‍ ഒരു സഹായം അവര്‍ക്ക് ലഭിക്കുമെന്നും അറിയില്ല എന്നതിനാലാണ് ഇത്രയും ഫണ്ട് വെറുതെ കിടക്കുന്നത്.
തങ്ങളുടെ കുട്ടികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് എച്ച് എം ആര്‍ സി മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.
നിങ്ങളുടെ കുട്ടിക്ക് ചൈല്‍ഡ് ട്രസ്റ്റ് ഫണ്ടിന് അര്‍ഹതയുണ്ടോ എന്നത് നിങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ വെബ്‌സൈറ്റില്‍ പോയി പരിശോധിക്കാവുന്നതാണ്.
ഏത് പ്രൊവൈഡറുടെ കൈവശമാണ് നിങ്ങളുടെ ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട് ഉള്ളതെന്ന് ഇതുവഴി കണ്ടുപിടിക്കാന്‍ കഴിയും. എന്നാല്‍, എത്ര തുകയുണ്ടെന്നത് അറിയാന്‍ കഴിയില്ല.
നിങ്ങളുടെ കുട്ടിക്ക് ഈ ഫണ്ടിനുള്ള അര്‍ഹതയുണ്ടെങ്കില്‍ മൂന്നാഴ്ചക്കകം നേരിട്ടോ, തപാല്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ എച്ച്എംആര്‍സിക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്.
ആറ് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ എച്ച് എം ആര്‍ സിക്ക് ഫോളോ അപ് ചെയ്യുന്നതിനുള്ള കത്ത് നല്‍കാം.
പ്രൊവൈഡര്‍ ആരെന്ന് വിവരം ലഭിച്ചാല്‍, നിങ്ങള്‍ക്ക് പ്രൊവൈഡറെ സമീപിച്ച് പണം പിന്‍വലിക്കാവുന്നതോ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതോ ആണ്.
നിങ്ങള്‍ക്ക് 16 വയസിന് മേല്‍ പ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് പരിശോധിക്കാം.
പരിശോധിക്കുന്നതിനായി കുട്ടിയുടെ പൂര്‍ണ്ണമായ പേര്, വിലാസം, ജനന തീയതി എന്നിവ നല്‍കണം. അതോടൊപ്പം നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പറും നിര്‍ബന്ധമായും നല്‍കിയിരിക്കണം.
Summary:
An Indian youth has been sentenced to life imprisonment in London after being found guilty of attempting to sexually assault a woman. The case investigation began in October last year following the complaint. The convict must serve a minimum of 14 years in prison.