ഓക്ക്‌ലൻഡിലെ ഒരു ഭക്ഷണശാലയിൽ ഇന്ത്യൻ തൊഴിലാളിയെ ആക്രമിച്ച കേസിൽ ഒരാളെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു.
കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ചുള്ള മർദ്ദനമേറ്റ 27 വയസ്സുള്ള ജീവനക്കാരനെ കാലിലും, വിരലുകളിലും ഉൾപ്പടെ ശരീരത്തിന്റെ പല ഭാഗത്തു മുറിവേറ്റ നിലയിൽ ആണ്.
ഇദ്ദേഹത്തിനെ ഓക്ക്‌ലാൻഡ് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് മണിക്കൂർ നീണ്ട ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
2025 ജൂൺ 29 ന് രാത്രിയിൽ ഡാക്കു കബാബിന്റെ ഹെൻഡേഴ്സൺ ബ്രാഞ്ചിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് ജീവനക്കാരന്റെ കുടുംബം പറഞ്ഞു.
പത്ത് ആഴ്ചകളായിട്ടും നൽകാത്ത ശമ്പളം നൽകാൻ തൊഴിലുടമയോട് ആവർത്തിച്ച് ചോദിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കപ്പെടുന്നു.
ഇന്ത്യയിലെ പഞ്ചാബിൽ നിന്ന് 2023 ഓഗസ്റ്റിൽ അംഗീകൃത എംപ്ലോയർ വർക്ക് വിസയിൽ ന്യൂസിലൻഡിൽ എത്തിയ ഈ ജീവനക്കാരൻ, സംഭവം നടന്ന രാത്രിയിൽ വൈകുന്നേരം 7 മണിക്ക് ജോലി ആരംഭിച്ചിരുന്നു.
എന്നാൽ പുലർച്ചെ 2.30 മണിയോടെ, റോഡരികിൽ ക്ലീൻമാർ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാരന്റെ കുടുംബം പറയുന്നതനുസരിച്ച്, സംഭവം നടന്ന രാത്രി 11 മണിയോടെ സ്ഥാപന ഉടമ ജീവനക്കാരനോട് സംസാരിക്കണം എന്ന് പറയുകയും തുടർന്ന് ഉടമയും മറ്റ് അഞ്ച് പേരും ചേർന്ന് ഇയാളെ ആക്രമിക്കുകയും ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടമ ഉൾപ്പെടെ ആറ് പേർ കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ച് അടിച്ചു, ഇടതു കാലിൽ ഒടിവുകൾ, മൂക്കിന്റെ അസ്ഥി ഒടിവുകൾ, വിരലിന് പരിക്കുകൾ, നെഞ്ചിന് പരിക്കുകൾ, മറ്റ് നിരവധി പരിക്കുകൾ എന്നിവ ഉണ്ടായി എന്ന് യുവാവിന്റെ കുടുംബം ആരോപിക്കുന്നു.