ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ഇന്ത്യൻ താരം പി വി സിന്ധു. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍ 19-21, 14-21. (Indian hopes dashed in Olympics women’s badminton; PV Sindhu is out)
ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി. പിന്നീടത് 12-12ലേക്ക് എത്തിക്കാന്‍ സിന്ധുവിന് സാധിച്ചു. തുടര്‍ന്ന് 14-14. എന്നാല്‍ നാല് പോയിന്റുകള്‍ നേടി ഹി സ്‌കോര്‍ 15-18ലേക്ക് ഉയര്‍ത്തി.
എന്നാൽ, അപ്രതീക്ഷിതമായി തുടര്‍ച്ചയായ രണ്ട് പോയിന്റ നേടി സിന്ധു സ്‌കോര്‍ 17-18 ആക്കി. സ്കോർ 19-19. എന്നാല്‍ രണ്ട് പോയിന്റ് നേടി ഹി ഗെയിം സ്വന്തമാക്കി.രണ്ടാം ഗെയിമില്‍ ഹി തുടക്കത്തില്‍ തന്നെ 3-8ന് മുന്നിലെത്തി. തുടര്‍ന്ന് സിന്ധു 5-10ലേക്കെത്തിച്ചു.
വൈകാതെ ചൈനീസ് താരത്തിന് 6-13ന്റെ ലീഡ്. പിന്നീട് 8-15ലേക്കും അവിടെ നിന്ന് 11-19ലേക്കും. ഇതിനിടെ സിന്ധു രണ്ട് പോയിന്റ് നേടിയെങ്കിലും തിരിച്ചടിച്ച ഹി മത്സരവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.
ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ച് സെന്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.