ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിലെ കുത്തക അവസാനിപ്പിക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ.
ആഭ്യന്തര വിമാന സർവീസുകൾക്കായി മൂന്ന് പുതിയ കമ്പനികൾക്ക് കൂടി വ്യോമയാന മന്ത്രാലയം അനുമതി നൽകി.
കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് എയർ (Alhind Air), ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്‌ലൈ എക്‌സ്പ്രസ് (FlyExpress) എന്നിവയ്ക്കാണ് പുതുതായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചത്.
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ശംഖ് എയറിന് (Shankh Air) നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.
ടിക്കറ്റ് നിരക്ക് കുറയുമോ?
നിലവിൽ ഇന്ത്യൻ ആകാശത്തിന്റെ 65 ശതമാനവും ഇൻഡിഗോയുടെ കൈകളിലാണ്.
എയർ ഇന്ത്യ കൂടി ചേരുന്നതോടെ വിപണിയുടെ 90 ശതമാനവും ഈ രണ്ട് വമ്പന്മാർ നിയന്ത്രിക്കുന്നു.
ഈ ‘ഡുവോപോളി’ (Duopoly) അവസാനിപ്പിക്കാനാണ് പുതിയ കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
കൂടുതൽ കമ്പനികൾ എത്തുന്നതോടെ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ കുറവുണ്ടാകുമെന്നുമാണ് യാത്രക്കാരുടെ പ്രതീക്ഷ.
മലയാളികളുടെ സ്വന്തം അൽഹിന്ദ് എയർ
പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ഗ്രൂപ്പിന് കീഴിലാണ് അൽഹിന്ദ് എയർ എത്തുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കിയാകും ഇവരുടെ പ്രവർത്തനം.
തുടക്കത്തിൽ റീജ്യണൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് ആരംഭിക്കാനാണ് പദ്ധതി.
വിവാഹത്തിന് ഫോൺ കൊണ്ടുവന്നാൽ പണി പാളും! പെൺകുട്ടികൾക്ക് പുതിയ ‘നിയമസംഹിത’യുമായി ഒരു സമൂഹം
2026-ഓടെ മൂന്ന് കമ്പനികളും പൂർണ്ണതോതിൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.
ഇൻഡിഗോയുടെ പ്രതിസന്ധിയും സർക്കാരിന്റെ ഇടപെടലും
അടുത്തിടെ ഇൻഡിഗോയിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് അയ്യായിരത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു.
വിപണിയിൽ ഒന്നോ രണ്ടോ കമ്പനികൾ മാത്രം പ്രബലമാകുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ഇതിലൂടെ വ്യക്തമായി.
ഇതിന് ഒരു ശാശ്വത പരിഹാരമെന്ന നിലയിലാണ് പുതിയ ഓപ്പറേറ്റർമാർക്ക് എൻ.ഒ.സി നൽകാൻ സർക്കാർ വേഗത കൂട്ടിയത്.
സ്റ്റാർ എയർ, ഫ്ലൈ91 തുടങ്ങിയ കമ്പനികൾ കൈവരിച്ച വിജയം പുതിയ കമ്പനികൾക്കും ഊർജ്ജമാകും.
English Summary
The Ministry of Civil Aviation has issued No Objection Certificates (NOC) to two new airlines, Kerala-based Alhind Air and Hyderabad-based FlyExpress. Along with the previously approved Shankh Air, these carriers are expected to start operations by early 2026. This move is part of the government’s strategy to increase competition and break the current dominance of IndiGo and Air India, especially following recent flight cancellations and rising ticket fares.









