ഇന്ത്യയിലുടനീളമുള്ള നിരവധി മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച് അവരെ സാമ്പത്തികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ അംഗുൽ ജില്ലയിലെ ഛേണ്ടിപാഡയിൽ നിന്നുള്ള ബിരാഞ്ചി നാരായൺ നാഥ് എന്ന യുവാവിനയെയാണ് അറസ്റ്റ് ചെയ്തത്. If you see him on matrimonial sites, beware
ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് ഈ സ്ത്രീകളെ ലക്ഷ്യമിട്ടതെന്ന് പോലീസ്പ റഞ്ഞു. വ്യത്യസ്തമായ വ്യാജ പ്രൊഫൈലുകളിൽ റെയിൽവേ ജീവനക്കാരനോ ആദായ നികുതി ഇൻസ്പെക്ടറോ കസ്റ്റംസ് ഉദ്യോഗസ്ഥനോ ആണെന്ന്
പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു.വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ഫോണിൽ ദീർഘനേരം സംസാരിക്കുകയും പിന്നീട് ഇരകളുടെ വീട് സന്ദർശിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
“അവരുടെ മക്കൾക്ക് ആജീവനാന്ത പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അവരെ വൈകാരികമായി കയ്യിലെടുക്കുന്നു. തൻ്റെ ഇരകളിൽ പലർക്കും വിവാഹശേഷം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. നിരവധി സ്ത്രീകളുമായി ക്ഷേത്രങ്ങളിൽ വിവാഹ ചടങ്ങുകൾ നടത്തി, പിന്നീട് അവരോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിന്നീട് ഈ സ്ത്രീകളെ അവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവയ്ക്ക് പുറമെ ഒഡീഷയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒഡീഷ സിഐഡി-ക്രൈംബ്രാഞ്ചിൻ്റെ സൈബർ ക്രൈം യൂണിറ്റിൽ കട്ടക്കിൽ നിന്നുള്ള ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ൽ ഒരു റോഡപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മാട്രിമോണിയൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പ്രതിയെ പരിചയപ്പെട്ടത്. തുടർന്ന് അഞ്ച് ലക്ഷം രൂപയോളം പണവും 32 ഗ്രാം സ്വർണവും ഇയാൾ തട്ടിയെടുത്തു. അവസാനം തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി പോലീസിൽ പരാതി നല്കുകയായിരുന്നു.