സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ
ഇടുക്കി: സ്വത്ത് തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു.
അമയപ്ര നെടുമറ്റത്തിൽ 75-കാരനായ വേലപ്പനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംഭവം നടന്നത് വാടക വീട്ടിൽ
ഉടുമ്പന്നൂർ അമയപ്രയ്ക്ക് സമീപം വേലപ്പന്റെ മറ്റൊരു മകൻ രാജീവിന്റെ വാടക വീട്ടിൽ ഉച്ചയോടെയാണ് സംഘർഷമുണ്ടായത്.
ബഹളം കേട്ട് എത്തിയ അയൽവാസികൾ രക്തം വാർന്നൊഴുകുന്ന നിലയിൽ വേലപ്പനെ കണ്ടെത്തുകയായിരുന്നു.
മകൻ കത്തി കൈവശം പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി
വേലപ്പനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും, രാജേഷ് കത്തി കൈവശം പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തടസ്സപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.
തുടർന്ന് പൊലീസ് സഹായത്തോടെയാണ് വേലപ്പനെ ആശുപത്രിയിൽ എത്തിച്ചത്.
ആംബുലൻസ് ഡ്രൈവർ വിസമ്മതിച്ചതായി ആരോപണം
തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വേലപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
എന്നാൽ വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകാൻ ആംബുലൻസ് ഡ്രൈവർ തയ്യാറായില്ലെന്നാണ് പരാതി.
തർക്കത്തിനിടെ മരണം; അന്വേഷണം പുരോഗമിക്കുന്നു
ആംബുലൻസ് വിഷയത്തിൽ തർക്കം തുടരുന്നതിനിടെയാണ് വേലപ്പൻ മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ആശുപത്രിയിലെത്തിയ ശേഷം ആരോഗ്യനില വഷളായതാണെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
ആശുപത്രി ജീവനക്കാരുടെയോ ഡ്രൈവറുടെയോ വീഴ്ച ഉണ്ടായോയെന്നതടക്കം അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
A 75-year-old man, Velappan, died after sustaining serious injuries during a clash reportedly triggered by a property dispute in Idukki. Police have taken his son Rajesh into custody in connection with the incident. Neighbours alleged that Rajesh created a threatening situation with a knife, delaying efforts to take the injured man to hospital. Velappan was initially treated at Thodupuzha District Hospital and referred to Kottayam Medical College Hospital, but locals claim an ambulance driver refused to transport him due to lack of ventilator support. Authorities have launched an investigation into both the assault and the alleged medical lapse.









