web analytics

മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന് അന്ത്യാഞ്ജലി;അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി

ഇടുക്കി: അടിമാലിക്കടുത്ത് കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം ഇന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

ദേശീയപാത വികസനത്തിനിടെ അശാസ്ത്രീയമായ മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂമ്പൻപാറ ലക്ഷംവീട് കോളനിയെ മുഴുവൻ നടുങ്ങിച്ച ഈ ദുരന്തം ഒരു നാടിന്റെ കണ്ണീരായി മാറി.

രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിന് വലിയ ജനക്കൂട്ടം അന്ത്യോപചാരമർപ്പിക്കാൻ എത്തി.

വൈകിട്ട് മൂന്ന് മണിയോടെ അനുജൻ ശ്യാം ചിതയ്ക്ക് തീ കൊളുത്തി. പരിക്കേറ്റ ഭാര്യ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്, ആരോഗ്യനില തൃപ്തികരമാണ്.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് കൂമ്പൻപാറ ലക്ഷംവീട് കോളനിയിൽ ദാരുണ മണ്ണിടിച്ചിൽ ഉണ്ടായത്.

ദേശീയപാതയുടെ വക്കിലുള്ള കുന്ന് അടർന്നുവീണ്, ബിജുവിന്റെ വീട്ടും ഉൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി.

മണ്ണിടിച്ചിൽ സാധ്യത കണ്ട് 22 കുടുംബങ്ങളെ അധികൃതർ മുൻകൂട്ടി മാറ്റിപ്പാർപ്പിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എന്നാൽ, വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്.

രാത്രിയിലുടനീളം ആറ് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 3.30ഓടെ സന്ധ്യയെ ജീവനോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പുലർച്ചെ 4.30ഓടെ ബിജുവിനെ മരിച്ച നിലയിൽ പുറത്തെടുത്തു.

അപകടത്തെ തുടർന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) തങ്ങളുടെ ഉത്തരവാദിത്വം നിഷേധിച്ചു.

പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരൻ്റെ ജീവൻ തിരിച്ചു കൊണ്ടുവരാൻ മന്ത്രവാദം; മൃതദേഹം മൂന്നു ദിവസം വേപ്പിലയിലും ചാണകത്തിലും പൊതിഞ്ഞ് വെച്ചു

മണ്ണിടിച്ചിൽ സംഭവിച്ചത് നിർമാണമേഖലയിൽ അല്ലെന്നും, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.

ജില്ലാ ഭരണകൂടം ദേശീയപാത നവീകരണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു. അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവരെ ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാർട്ടേഴ്സുകളിലേക്ക് മാറ്റാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ ആഴ്ചകൾ ആവശ്യമുണ്ടാകും എന്നാണ് കണക്ക്.

നാടിനെ നടുക്കിയ കൂമ്പൻപാറ ദുരന്തം

പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബിജുവിന്റെ മരണം ദേശീയപാത വികസനത്തിന്റെ സുരക്ഷാ വീഴ്ചകളെ വീണ്ടും ചോദ്യചിഹ്നമിടുന്നുവെന്നത് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

Related Articles

Popular Categories

spot_imgspot_img