മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ
ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി റേഞ്ചിൽപ്പെട്ട പ്രദേശത്ത് മ്ലാവിനെ വേട്ടയാടി ഇറച്ചി പാകം ചെയ്ത കേസിൽ വനംവകുപ്പ് നടപടി.
കമ്പംമെട്ട് പിളിക്കൽ സ്വദേശിയായ ജേക്കബ് മാത്യു (54)യും കൂട്ടാളിയായ മേച്ചേരിൽ റോബിൻസും അറസ്റ്റിലായി.
ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം
വീട്ടിൽ നിന്ന് ഇറച്ചി പിടിച്ചെടുത്തു
ജേക്കബ് മാത്യുവിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നു കിലോ പാചകം ചെയ്യാത്ത മ്ലാവ് ഇറച്ചിയും രണ്ടു കിലോ പാചകം ചെയ്ത ഇറച്ചിയും കണ്ടെത്തി.
ഇറച്ചി തയ്യാറാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, കൂടാതെ പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ എന്നിവയും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കുമളി റേഞ്ചിൽ വേട്ട നടന്നതായി സ്ഥിരീകരണം
വേട്ട കുമളി റേഞ്ചിൽപ്പെട്ട വനമേഖലയിൽ നടന്നതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
വന്യജീവി സംരക്ഷണ നിയമം ലംഘിച്ചാണ് വേട്ടയാടലും ഇറച്ചി പാകം ചെയ്യലും നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ തുടർ നടപടികൾ ആരംഭിച്ചു.
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു
English Summary:
The forest officials in Idukki district arrested two men for hunting a wild gaur (bison) and cooking its meat. During a search at Jacob Mathew’s residence, officials seized three kilograms of uncooked meat and two kilograms of cooked meat, leading to the custody of Jacob Mathew (54) and his associate Robbins. In addition, the team also recovered the cooking utensils, a knife, and the mobile phone used by the accused. Investigators confirmed that the hunting took place within the Kumily forest range in Idukki district.









