നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി ഭാവന മലയാളത്തിൽ വീണ്ടും സജീവമാകുകന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന മലയാളം ചിത്രത്തിലാണ് അഞ്ചു വർഷത്തിന് ശേഷം ഭാവന അഭിനയിച്ചത്. ‘ഹണീ ബി’ എന്ന ചിത്രത്തിന് ശേഷം ഭാവനയും ലാൽ ജൂനിയറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘നടികർ’ റിലീസിനൊരുങ്ങുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ഭാവന നടത്തിയ ചില രസകരമായ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്.
”ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടി ഭാവന. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ എന്തായിതെന്ന് തോന്നും. ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ അബോർഷൻ ചെയ്തു എന്നൊക്കെ. ഞാൻ അബോർഷൻ ചെയ്ത് മരിച്ച്. ഞാനെന്താ പൂച്ചയോ. അബോർഷൻ ചെയ്ത് അബോർഷൻ ചെയ്ത് എനിക്ക് വയ്യ. എനിക്ക് മടുത്തു, ഇതുകേട്ട് ആരെങ്കിലും ചോദിച്ചാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കുക.
ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. കാരണം ഒരു പരിധി കഴിയുമ്പോ, ഇത് എന്തായിത് ഞാൻ അബോർഷൻ ചെയ്യാൻ വേണ്ടിയാണോ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു. പിന്നെ ഒരു സമയത്ത് ഞാനും അനൂപേട്ടനും കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. അങ്ങനെ ഞാൻ ഞെട്ടി, ഞെട്ടി ഇപ്പോ ഞെട്ടാറില്ല. ഇപ്പോ എന്ത് കേട്ടാലും ആണോ ഓ.കെയെന്ന് പറയും. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് കരുതി.