വിദേശത്ത് തൊഴിൽ വാഗ്ദ്ധാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് മടത്തിയ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പാങ്ങോട് എസ്.എസ്.കോട്ടേജിൽ സജീദ്(36) കൊല്ലം കൊട്ടിയം തഴുതല മുഹമ്മദ് ഷാ ( 23) കൊല്ലം കൊട്ടിയം തട്ടുവിള അൻഷാദ് ( 37) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
കരിക്ക് കച്ചവടക്കാരനായ ഷാജഹാനെ വിയറ്റ്‌നാമിൽ 80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി . ജോലി നൽകിയതിന് രണ്ടു ലക്ഷം രൂപ ഈടാക്കി.
വിയറ്റാമിൽ എത്തിയപ്പോൾ കമ്പോഡിയയിലുള്ള സംഘത്തിന് ഷാജഹാനെ കൈമാറി. ഈ സംഘം ഷാജഹാനെ തടവിലാക്കി ക്രൂര മർദനത്തിന് ഇരയാക്കി സൈബർ തട്ടിപ്പ് ജോലികൾ ചെയ്യാൻ നിർബന്ധിച്ചു.
രക്ഷപെട്ട ഷാജഹാൻ ഇന്ത്യൻ എംബസിയിലെത്തി സഹായം തേടി. തുടർനന്ന് നാട്ടിലെത്തിയ ഷാജഹാന് രണ്ടു ലക്ഷം തിരികെ നൽകി കേസ് ഒതുക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നടന്നില്ല.
മലയാളികളായ നൂറുകണക്കിനാളുകൾ കമ്പോഡിയയിൽ തട്ടിപ്പ് സംഘത്തിന്റെ തടവിലുണ്ടെന്ന് ഷാജഹാൻ പറയുന്നു. കേരളത്തിൽ നിന്നും 15 പേരെ കയറ്റി അയച്ചതായി പ്രതികൾ സമ്മതിച്ചതായാണ് വിവരം.
ആളുകളെ തട്ടിപ്പ് സംഘത്തിന് വിൽക്കുന്ന റാക്കറ്റിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.