അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി
കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്, അതിജീവിതയെ പിന്നീട് വിവാഹം ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി.
കേസിലെ പ്രതിയായ 23 കാരൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ ഉത്തരവിട്ടത്.
പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
എന്നാൽ കേസ് തെറ്റായതാണെന്നും, പ്രായപൂർത്തിയായ ശേഷം പരാതിക്കാരിയെ താൻ നിയമപരമായി വിവാഹം ചെയ്തതാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഇത് ശരിവെച്ചുകൊണ്ട് അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു.
ഇരുവരും നിലവിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതും കേസുമായി ബന്ധപ്പെട്ട് ഇനി തർക്കങ്ങളില്ലെന്നും കണക്കിലെടുത്താണ് കേസിന്റെ തുടർനടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിൾ ബെഞ്ച് പരിഗണിച്ചു.
ഹർജിക്കാരന് വേണ്ടി അഡ്വ. ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.
English Summary
The Kerala High Court quashed a POCSO case registered by the Pathanamthitta Police against a 23-year-old man after noting that he had subsequently married the survivor and both are now living together peacefully. The court relied on earlier Supreme Court and High Court judgments while allowing the petition.
high-court-quashes-pocso-case-after-marriage-of-survivor
Kerala High Court, POCSO case, Pathanamthitta police, survivor marriage, legal news Kerala, court order, crime news, Kerala news









