വീടിന് സമീപമുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ സ്വർണാഭരണം കവർന്ന കേസിൽ പേരക്കുട്ടി അറസ്റ്റിലായി. പുത്തൻപീടിക പുളിപ്പറമ്പിൽ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തൻപീടിക ചുമ്മാർ റോഡ് പുളിപ്പറമ്പിൽ ഓമന (71) എന്നവരെ വീട്ടിൽ നിന്നും കാണാതായത്. Grandson arrested for stealing gold jewelry from elderly woman found dead in creek
രണ്ട് ദിവസം നീണ്ട അന്വേഷണത്തിനുശേഷം, പോലീസും ബന്ധുക്കളും നാട്ടുകാരും അവരെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, രണ്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകര സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്തുത്തോട്ടിൽ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി. നവനീത് ശര്‍മ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനിടെ, സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണന്‍ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചത്തിൽ നിന്നാണ് മോഷണം പുറത്തായത്.
കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മരണത്തിന് ശേഷം ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് അലമാരയിലെ പഴ്സില്‍ കണ്ട രണ്ട് സ്വര്‍ണവളകള്‍ കണ്ടു.
ഈ വളകൾ ഇയാള്‍ മോഷ്ടിച്ചതായും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ പണയം വയ്ക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസ് മുന്നില്‍ പറഞ്ഞിട്ടുണ്ട്. യദുകൃഷ്ണന്‍ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും, തുടര്‍ന്നുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.