ഫുജൈറ: ദേശീയ ദിനാഘോഷങ്ങളുടെ ആവേശത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് എതിരെ ഫുജൈറ പൊലീസ് നടപ്പാക്കിയ കർശന നടപടികൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ആഘോഷങ്ങളുടെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ നടന്ന അനിയന്ത്രിതമായ വാഹനപ്രകടനങ്ങളും പൊതുജനങ്ങളെ അസ്വസ്ഥരാക്കുന്ന പെരുമാറ്റങ്ങളും
സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ശക്തമായ ഇടപെടലുമായി രംഗത്തെത്തിയത്.
16 പേർ അറസ്റ്റിൽ; 27 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ
അന്വേഷണത്തിന്റെ ഭാഗമായി 16 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കൽ,
നിയമവിരുദ്ധമായി വാഹനങ്ങൾ മോഡിഫൈ ചെയ്യൽ, ട്രാഫിക് ചട്ടങ്ങൾ കൃത്യമായി അവഗണിക്കൽ
തുടങ്ങിയ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, പബ്ലിക് പ്രോസിക്യൂഷനു കേസുകൾ കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
സംഭവങ്ങളുടെ ഭാഗമായി ചില യുവാക്കൾ റോഡുകളിൽ ഇറങ്ങി വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നേരെ സ്‌പ്രേ ക്യാൻസ്, ഫോം, വാട്ടർ കനോൺസ് എന്നിവ ഉപയോഗിച്ച് ശല്യം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾക്കുശേഷം കർശന നടപടി
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊതുജനങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
ആഘോഷങ്ങൾ ആസ്വദിക്കാനെത്തിയ നിരപരാധികളായ യാത്രക്കാരെ പീഡിപ്പിക്കുന്ന രീതിയിലുള്ള ഈ പ്രവർത്തനങ്ങൾ സുരക്ഷാഭീഷണിയായി മാറിയതോടെയാണ് പൊലീസ് നടപടികൾ ശക്തപ്പെടുത്തിയത്.
ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ആളുകളും നിയമങ്ങളും ഔദ്യോഗിക നിർദേശങ്ങളും പാലിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഭൂരിഭാഗം ജനങ്ങളും നിയമങ്ങൾ പാലിച്ചു; ചെറിയ വിഭാഗത്തിന്റെ അനാസ്ഥ വിമർശനത്തിന്
എന്നാൽ ചെറിയൊരു വിഭാഗത്തിന്റെ അനാസ്ഥയും അനിയന്ത്രിത ആവേശവും പൊതുഭദ്രതയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്നും പൊലീസ് ഓർമ്മിപ്പിച്ചു.
ഇത്തരം പ്രവർത്തികൾ തുടർന്നാൽ കൂടുതല്‍ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുസ്ഥലങ്ങളിൽ ഉത്തരവാദിത്തത്തോടും പരസ്പര ബഹുമാനത്തോടും കൂടി പെരുമാറേണ്ടതിന്റെ ആവശ്യകതയും പൊലീസ് വീണ്ടും ഊന്നിപ്പറഞ്ഞു.
ആഘോഷിക്കുന്നതും ആസ്വദിക്കുന്നതും സമൂഹത്തിന്റെ അവകാശമായിരിക്കുമ്പോഴും അത് മറ്റു യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കും ആശ്വാസത്തിനും വിരുദ്ധമായി മാറരുതെന്ന് അധികൃതർ വ്യക്തമാക്കി.
English Summary
Fujairah Police have arrested 16 individuals and seized 27 vehicles for violating traffic rules during the National Day celebrations. Offenses included dangerous driving, illegal vehicle modifications, and public harassment using spray cans and water cannons. The case has been transferred to the Public Prosecution, and authorities warn of continued strict action against such behavior.









