മീനച്ചിലാർ കര കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. ഉച്ചയോടെയാണ് മീനച്ചിലാർ കരകവിഞ്ഞ് വെള്ളം കയറുവാൻ തുടങ്ങിയത്. ഇതോടെ വാഹനങ്ങൾ ചെറുവഴികളിലൂടെ തിരിച്ചുവിട്ടു.
ആറ്റിൽ ജല നിരപ്പ് ഉയർന്നതോടെ ഈരാറ്റുപേട്ട നഗരത്തിൽ കോസ് വേ ഉയരത്തിൽ വെള്ളം പൊങ്ങി . ഇതോടെ ഒഴുകിയെത്തിയ തടികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കോസ് വേയിൽ തങ്ങി നിന്നു. മഴ കനത്താൻ പാലാ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
അയർലണ്ടിൽ ഈ വർഷം ഈ പ്രത്യേക തട്ടിപ്പ് വർധിച്ചത് 200 ശതമാനം…! അറിഞ്ഞിരിക്കണം, സൂക്ഷിക്കണം:
അയർലണ്ടിൽ ഈ വർഷം തട്ടിപ്പ് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. ഷോപ്പിംഗ് തട്ടിപ്പുകൾ മാത്രം ഇത്തരത്തിൽ 200 ശതമാനം വർദ്ധിച്ചതായി ഗാർഡയുടെ പുതിയ കണക്കുകൾ പറയുന്നു.
വ്യാജ വെബ്‌സൈറ്റുകളോ ലിസ്റ്റിംഗുകളോ ഉപയോഗിച്ച് പേയ്‌മെന്റ് കാർഡ് വിശദാംശങ്ങൾ മോഷ്ടിക്കുന്ന ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 200% വർദ്ധനവാണു ഇക്കാര്യത്തിൽ ഉണ്ടായത്.
സംഘടിത കുറ്റകൃത്യങ്ങളുമായും ഗുരുതരമായ വഞ്ചനയുമായും ബന്ധപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയതോതിൽ വർധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. വ്യാജ ട്രേഡ്സ്മാൻ തട്ടിപ്പുകൾ 107 ശതമാനം, വഞ്ചന 159 ശതമാനം, അക്കൗണ്ട് ടേക്ക്ഓവർ തട്ടിപ്പ് 128 ശതമാനം വ്യാജരേഖ ചമയ്ക്കൽ 200 ശതമാനം എന്നിങ്ങനെ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായത്.
എന്നാൽ വർദ്ധനവ് മാത്രമല്ല, ചില കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവും അനുഭവപ്പെട്ട വർഷമാണ് 2025. വ്യാജ പണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 88 ശതമാനം കുറഞ്ഞു, കവർച്ച, ഭവനഭേദനം, ക്രമക്കേട്, മോഷണം എന്നീ കുറ്റകൃത്യങ്ങളിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഗണ്യമായ കുറവുണ്ടായി.
വഞ്ചനയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും, പരമ്പരാഗത സ്വത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു. റെസിഡൻഷ്യൽ കവർച്ചകൾ 17 ശതമാനം കുറഞ്ഞു, 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫിഷിംഗ്’ (ഇമെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആളുകളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്നത്) സംഭവങ്ങൾ 52 ശതമാനം കുറഞ്ഞു.