ഇടിഞ്ഞ് താഴ്ന്ന് സ്വർണ വില; ഈ പോക്ക് പാതാളത്തിലേക്കോ? ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണം പവന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപാരികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്.Fall in gold prices in the state

പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ നുകിത കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും വിലയിൽ കുറവ് വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4600 രൂപയാണ് പവന് കുറഞ്ഞിട്ടുള്ളത്.

1 ഗ്രാം 18 കാരറ്റ് സ്വർണത്തിനും വില ഇടിയുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5230 രൂപയാണ് വിപണിവില. സ്വർണത്തിന് സമാനമായ രീതിയിൽ വെള്ളിയുടെ വിലയും കുറയുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ജ്വല്ലറികൾ വിവിധ വിലയിൽ ആയിരുന്നു രാവിലെ മുതൽ വ്യാപാരം നടത്തിയിരുന്നത്. സ്വർണ വ്യാപാരി സംഘടനകൾ തമ്മിലുള്ള തർക്കമായിരുന്നു രണ്ട് വിലയ്ക്ക് കാരണം ആയത്.

മൂന്നാം നേരന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തില്‍ നിന്നും ഒരു ശതമാനവുമായിട്ടാണ് കുറച്ചത്.

ബജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുന്നതോടെ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായി കുറയും. ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിലയില്‍ രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വിലയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് ഇതിന് കാരണം. ഔൺസിന് ഒരുസമയത്ത് 2,354 ഡോളർ വരെ താഴ്ന്ന സ്വർണ വില ഇപ്പോൾ 2,370 ഡോളറിലേക്ക് തിരിച്ച് കയറി. പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കേ, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നതാണ് നിലവിലെ ഇടിവിലെ പ്രധാന കാരണം.

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു…

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു മാമ്പഴം കയറ്റുമതിയിലുണ്ടായ പ്രതിസന്ധി തമിഴ്‌നാടിനെ കാര്യമായി...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും തൊടുപുഴ: വാഹനാപകടത്തിൽ ജീവൻ നഷ്‌ടമായ ഷാനറ്റിനെ അവസാനമായി...

ഷൗക്കത്ത് കുതിക്കുന്നു

ഷൗക്കത്ത് കുതിക്കുന്നു മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്. 8493 വോട്ടിന്റെ...

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

ക്ലാസ്സിൽ അധ്യാപകന്റെ സുഖനിദ്ര

ക്ലാസ്സിൽ അധ്യാപകന്റെ സുഖനിദ്ര മഹാരാഷ്ട്ര: ക്ലാസ് ടൈമിൽ മേശമേല്‍ കാല്‍ കയറ്റി വെച്ച്...

Related Articles

Popular Categories

spot_imgspot_img