ബീജിംഗ്: ചൈനയിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജനങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു 21കാരൻ.
കണ്ണിൽ കണ്ടവരെയെല്ലാം വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ വുഷി സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
അതേസമയം അടുത്തിടെയാണ് ചൈനയിൽ 62 കാരൻ 35 പേരെ കൊലപ്പെടുത്തിയത്. അതിന്റെ ഞെട്ടൽ മാറും മുൻപാണ് ചൈനയെ നടുക്കി വീണ്ടുമൊരു കൊലപാതകം നടന്നിരിക്കുന്നത്.
62 കാരൻ കാർ ഇടിച്ച് കയറ്റിയാണ് 35 പേർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് സെന്‍ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്കാണ് ഇയാൾ കാർ ഇടിപ്പിച്ചത്.
സംഭവത്തിൽ 43 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തിയിലാണ് ഇയാൾ കൊല നടത്തിയത്.