web analytics

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായ് ∙ ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം (5,96,220 ഇന്ത്യൻ രൂപ) പിഴ ചുമത്തി. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, നിയമപരമായി അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ മദ്യപിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഏഷ്യക്കാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ലോഹത്തിന്റെ കൊടിമരവും നശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കൊടിമരത്തിനും കാറിനും കാര്യമായ കേടുപാടുകളും സംഭവിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദുബായിൽ കെട്ടിടങ്ങൾ വിൽക്കാൻ പാടുപെടും

ദുബൈ: സ്വപ്നന​ഗരത്തിൽ കെട്ടിടങ്ങൾ വാങ്ങിയ വിദേശികൾക്ക് അവ വിൽക്കുന്നതിന് പുതിയ നിയന്ത്രണം പ്രബല്യത്തിൽ. സ്വന്തം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താവൂ എന്നതാണ് ദുബൈയിലെ പുതിയ ചട്ടം.

കെട്ടിട ഉടമയുടെ എമിറേറ്റ്‌സ് ഐഡിയിലെ അതേ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ് പണമിടപാട് നടത്തേണ്ടത്. ഇതിന്റെ രേഖകൾ സമർപ്പിക്കുമ്പോൾ മാത്രമായിരിക്കും കെട്ടിട വിൽപ്പനക്ക് സാധുത.

പവർ ഓഫ് അറ്റോർണി ഇനിമുതൽ അനുവദിക്കില്ല
ദുബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പവർ ഓഫ് അറ്റോർണി മുഖേന ഇടപാടുകൾ നടത്തുന്നത് വ്യാപകമാണ്. പ്രൊപ്പർട്ടികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമെല്ലാം വിദേശികൾ മറ്റൊരാൾക്ക് അധികാരം നൽകാറുണ്ട്.

എന്നാൽ ഇത് കർശനമായി നിരോധിച്ചു. നേരത്തെ പവർ ഓഫ് അറ്റോർണിയുടെ പേരിലുള്ള ചെക്കുകൾ ബാങ്കുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തരം ചെക്കുകൾ സ്വീകരിക്കരുതെന്ന് ബാങ്കുകൾക്ക് ദുബൈ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് പുതിയ ചട്ടമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, ബിനാമി ഇടപാടുകളെ നിയന്ത്രിക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് വിവരം.

കെട്ടിടം വിൽക്കുമ്പോൾ ആരുടെ പേരിലാണോ ചെക്ക് നൽകുന്നത് അവരുടെ പേരിലായിരിക്കണം പുതിയ ആധാരം തയ്യാറാക്കേണ്ടതെന്നും നിയമത്തിൽ പറയുന്നുണ്ട്.

ഇതോടെ, റിയൽ എസ്റ്റേറ്റ് ബിസിനസ് ലക്ഷ്യമിടുന്നവർക്ക് സ്വന്തം പേരിലോ ബിനാമിയുടെ പേരിലോ മാത്രമേ ചെക്കുകളും ആധാരവും കൈകാര്യം ചെയ്യാൻ കഴിയൂ.

തൊഴിലാളികൾക്കും കുടുംബമായി താമസിക്കുന്നവർക്കുമുൾപ്പടെ താമസക്കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് ഉൾപ്പടെയുളള എമിറേറ്റുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലെങ്കിൽ ചിലപ്പോൾ കുടുങ്ങിയേക്കും. (Dubai tightens ‘overcrowded’ rules)

കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴയും വിലക്കുമുണ്ടാകും.

ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് അനുസരിച്ചു താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം.

ഒരു കുടുംബത്തിന് അല്ലെങ്കിൽ വ്യക്തിക്ക് വാടകയ്ക്ക് നൽകിയ ഇടങ്ങളിൽ കൂടുതൽ പേരെ താമസിപ്പിച്ചാൽ പിഴ ഉൾപ്പടെയുളള നടപടികൾ നേരിടേണ്ടി വരും.

കുടുംബങ്ങൾക്ക് താമസിക്കാൻ മാത്രമായി നൽകിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്സ് അഥവാ ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല.

ദുബായ് ലാൻഡ് ഡിപാർട്മെൻറിൻറെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പേരെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിപ്പിച്ചാലും നടപടിയുണ്ടാകും.

വീട്ടുടമ അറിയാതെ താമസഇടങ്ങളിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്ന താമസക്കാരുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ വാടക കരാറുകൾ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.

ലേബർ ക്യാംപുകൾ ഉൾപ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളിൽ ഒരാൾക്ക് 3.7 ചതുരശ്രമീറ്റർ നൽകണമെന്നാണ് നിയമം. ഇതിൽ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്.

ENGLISH SUMMARY:

A court in Dubai has fined an expatriate 25,000 dirhams (₹5,96,220) for driving under the influence of alcohol and causing an accident. His driving license has been revoked for three months. The Asian national was charged with three offences: drunk driving, damaging public property, and consuming alcohol under legally prohibited circumstances.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ഉപ്പുതറയിലെ വീട്ടമ്മയുടെ കൊലപാതകം: അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ

അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ...

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

Related Articles

Popular Categories

spot_imgspot_img