ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു
ലോകവ്യാപക ശ്രദ്ധ നേടിയ ‘ദുബായ് എയർഷോ‘ നാളെ തുടങ്ങുന്നു.
കോടികളുടെ ഇടപാടുകളും പുതിയ സാങ്കേതിക നവീകരണങ്ങളും കാരണം ഓരോ വർഷവും റെക്കോർഡുകൾ പുതുക്കുന്ന ഈ ഷോ, ഈ വർഷവും മിഡിൽ ഈസ്റ്റിൻ്റെ വിമാനവിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ.
‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്
മിഡിൽ ഈസ്റ്റ് എയർലൈനുകള്‍ വലിയ വാങ്ങലുകൾക്ക് ഒരുങ്ങുന്നു
എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, റിയാദ് എയർ തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് എയർലൈനുകള്‍ വലിയ ഓർഡറുകൾ പ്രഖ്യാപിക്കുമെന്ന് വ്യോമയാന വ്യവസായം ഉറ്റുനോക്കുന്നു.
കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ മാത്രം 6300 കോടി ഡോളറിൻ്റെ കരാർ ഒപ്പുവെച്ചപ്പോൾ യുഎഇ മാത്രം 125 വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു.
പുതിയ ആഡംബരങ്ങളും സുരക്ഷാ നവീകരണങ്ങളും
ഈ വർഷത്തെ എയർഷോയിൽ വൈഡ് ബോഡി യാത്രാവിമാനങ്ങളിലെ പുതിയ ആഡംബര സൗകര്യങ്ങളാണ് പ്രധാന ഹൈലൈറ്റ്.
കഴിഞ്ഞ തവണ ബോയിങ് 777X ആണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
കൂടാതെ, ആഗോളതലത്തിൽ അടുത്തിടെ നടന്ന വിമാനാപകടങ്ങൾ പഠിച്ചുള്ള സുരക്ഷാ മെച്ചപ്പെടുത്തലുകളും ഈ വർഷം പ്രദർശനത്തിൽ പ്രതീക്ഷിക്കാം.
യുദ്ധവിമാനങ്ങൾക്കും പ്രത്യേക ശ്രദ്ധ
യുദ്ധവിമാനങ്ങളുടെ പ്രകടനങ്ങൾ എയർഷോയിലെ പ്രധാന ആകർഷണം തന്നെയാണ്
കഴിഞ്ഞ വർഷം ഇന്ത്യയുടെ തേജസ് വിമാനം ശ്രദ്ധേയമായിരുന്നു.
യാത്രാവിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന എയർ ഷോകള്‍ ഈ മാസം 21 വരെ തുടരും.
English Summary:
The Dubai Airshow, one of the world’s top aviation events, begins tomorrow with expectations of multi-billion-dollar aircraft deals and stunning aerial displays. Major Middle Eastern carriers—including Emirates, Etihad, Qatar Airways, and Riyadh Air—may announce major wide-body orders, following last year’s record $63 billion in deals. The show will also highlight new luxury features and safety upgrades in passenger aircraft. Military jets, including India’s Tejas, will join the aerial performances running until the 21st.









