പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ യുവതി മരിച്ചു. മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് ദാരുണസംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48)കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്.
ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കും കടിയേറ്റ മൈമുനയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തശേഷം വീട്ടിലേക്ക് മടങ്ങി.എന്നാല്‍, ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് ആരോഗ്യനില വഷളാകുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
മൈമുനയുടെ മരണം വിഷബാധ മൂലമാണ് മരിച്ചതെന്ന് കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചു. വാക്‌സിൻ എടുത്തിട്ടും യുവതി മരിക്കാനിടയായ സംഭവത്തിൽ നാട്ടുകാർ ആശങ്കയിലാണ്.
Read Also: PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങി