ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കർശനമാക്കിയതോടെ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 18000 പേരെ തിരികെ ഇന്ത്യയിലേക്ക് അയക്കാൻ പദ്ധതി തയാറായതായി റിപ്പോർട്ട്. ഇവരെ തിരിച്ചറിയാനും ഡീപോർട്ട് ചെയ്യാനായി രേഖകൾ ശരിയാക്കാനും ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ ആയതായി ബ്രിട്ടണിലെ പ്രമുഖ പത്രമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. Do you know the number of Indian immigrants being deported from the United States?
18000 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥ സംഖ്യ ഇതിനേക്കാൾ വളരെ വലുതാണ്. 7.25 ലക്ഷം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ ഇതുവരെ അനധികതമായി കുടിയേറിയതെന്നും ഗാർഡിയൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന ട്രംപ് ഭരണകൂടത്തോട് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ മനോഭാവമാണ് ഇന്ത്യ പുലർത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തനിനിടെ 1000 പേരെ തിരികെ ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു. എന്നാൽ തൊഴിൽ വൈദഗ്ദ്ധ്യമുള്ള ഇന്ത്യക്കാർക്ക് ലഭിക്കുന്ന അമേരിക്കൻ വിസയായ H1B വിസ സംരക്ഷിക്കാനുള്ള നടപടികളും ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്നുണ്ട്. 2023 ൽ നൽകിയ എച്ച്.വൺ. ബി. വിസകളിൽ 75 ശതമാനവും ഇന്ത്യൻ വംശജർക്കാണ്. മികച്ച തൊഴിൽ സാധ്യതയാണ് ഇതിലൂടെ ഇന്ത്യൻ വംശജർക്ക് ലഭിക്കുന്നത്.
എന്നാൽ ട്രപ് സ്ഥാനമേറ്റതോടെ എച്ച്. വൺ. ബി.വിസക്കാരുടെ മക്കൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കാനുള്ള വഴി അടഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്കന്മാരിൽ ചിലർ എച്ച്. വൺ. ബി. വിസ വ്യാപകമായി നൽകുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തു.