ചെങ്കടലിലും സമീപകപ്പൽചാലുകളിലും ചരക്കു കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ഹൂത്തികൾക്ക് ശബ്ദത്തേക്കാൾ വേഗതയുള്ള ഹൈപ്പർസോണിക് മിസൈലുകൾ ഹൂത്തികൾ സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമായുള്ള ഇറാനാണ് ഹൂത്തികൾക്ക് മിസൈൽ നൽകിയതെന്നാണ് സൂചന. വാർത്ത ശരിയാണെങ്കിൽ ചെങ്കടിൽ മാത്രമല്ല മറ്റു പ്രദേശങ്ങളിൽ വ്യാപക നാശമുണ്ടാക്കാൻ ഹൂത്തികൾക്ക് കഴിയും. ഹൈപ്പർസോണിക് മിസൈലുകളെ എയർഡിഫൻസ് സംവിധാനം ഉപയോഗിച്ച് തടയുന്നത് ബുദ്ധിമുട്ടാണ് . അതിനാൽ തന്നെ ചരക്കുകപ്പലുകൾ കൂടുതലായി ആക്രമിക്കപ്പെടാനും ആളപായം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. മുൻപ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ബ്രിട്ടീഷ് കപ്പൽ മുങ്ങിയിരുന്നു. ഹൂത്തികളുടെ ആക്രമണത്തിൽ ഇതുവരെ മൂന്ന് നാവികരും ചെങ്കടലിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണം അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെങ്കടലിൽ ഹൂത്തികൾ ചരക്കു കപ്പലുകൾ ആക്രമിയ്ക്കുന്നത്.
Read Also:റഷ്യൻ തിരഞ്ഞെടുപ്പ് ; അധിനിവേശ പ്രദേശങ്ങളിൽ നിർബന്ധമായി വോട്ട് ചെയ്യിക്കുന്നുവെന്ന് ആരോപണം