തിരുവനന്തപുരം: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ പോലീസുകാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്‍റ് കമാൻഡന്‍റിനും മറ്റൊരു പൊലീസുകാരനും സസ്പെൻഷൻ.
സഹപ്രവർത്തകയെ പീഡിപ്പിച്ച, പ്രതിയായ പൊലീസുകാരനിൽ നിന്ന് 25 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് ആവശ്യപ്പെട്ടത്.
അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
പീഡനകേസിൽ പ്രതിയായ പൊലീസുകാരൻ വിൽഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിലവൽ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയൻ കൂടിയാണ്.