‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്
ഡൽഹിയിലെ ഷാലിമാർബാഗിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ ക്രൂര കൊലപാതകം ഞെട്ടലുണ്ടാക്കി. 20കാരനായ നിതേഷിനെ കുത്തിക്കൊന്നതിന് പിന്നാലെ പ്രതിയായ തരുൺ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ച് സംഭവം ‘ഫോളോവേഴ്സിനെ’ അറിയിച്ചതാണ് കേസിൽ കൂടുതൽ ശ്രദ്ധ നേടിയത്.
‘നിങ്ങളുടെ ഭായ് ഒരു കൊല ചെയ്തു. കുറച്ച് ദിവസത്തേക്ക് ജയിലിലായിരിക്കും. എല്ലാവർക്കും സ്നേഹം’ എന്നായിരുന്നു തരുണിന്റെ വീഡിയോ സന്ദേശം.
തരുണും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പൊലീസ് പറഞ്ഞു. നിതേഷിനെ തലങ്ങും വിലങ്ങും കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പിടികൂടി. തരുണിനെയും സുഹൃത്ത് മോണ്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതിയെ പ്രത്യേക സംരക്ഷണത്തിൽ സൂക്ഷിക്കുകയാണ്.
ഇൻസ്റ്റഗ്രാം സ്റ്റോറി ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും പ്രദേശവാസികളുടെ സഹായവും ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിൽ ഉപയോഗിച്ച ആയുധത്തിനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A shocking murder in Delhi’s Shalimar Bagh saw an 18-year-old accused, Tarun, post an Instagram story confessing to the crime after stabbing 20-year-old Nitesh to death following an argument.
Tarun and two others carried out the attack, with one accused being a minor. Nitesh was brutally stabbed and later died in hospital. Police arrested the accused within hours using digital evidence, including the Instagram post, and local assistance. Investigation is ongoing, and the weapon used in the crime is yet to be recovered.









