web analytics

വിചാരണ നടപടികൾക്കിടെ ജഡ്ജിക്കുനേരെ അരി എറിഞ്ഞ് പ്രതി, ദുർമന്ത്രവാദമെന്ന് സംശയം

വിചാരണ നടപടികൾക്കിടെ ജഡ്ജിക്കുനേരെ അരി എറിഞ്ഞ് പ്രതി ദുർമന്ത്രവാദമെന്ന് സംശയം

ന്യൂഡൽഹി: വിചാരണ നടപടികൾ നടക്കുന്നതിനിടെ പ്രതി കോടതിക്കുള്ളിൽ അരി എറിഞ്ഞു. ഇതിനെത്തുടർന്ന് 10 മിനിറ്റ് നേരത്തേയ്ക്ക് കോടതി നടപടികൾ നിർത്തിവെക്കേണ്ടി വന്നു. കോടതി മുറിയിലെ പെരുമാറ്റത്തിന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ഒരു ദിവസത്തേക്കു തടവു ശിക്ഷ വിധിച്ചു. കോടതിയിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഡൽഹി അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് ഒരു ദിവസത്തെ തടവും 2000 രൂപ പിഴയും വിധിച്ചു.

ദുർമന്ത്രവാദത്തിന്റെ സ്വാധീനത്തിലാണ് പ്രതി ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയതെന്നാണ് സംശയിക്കുന്നത്. അരി നിലത്ത് നിറഞ്ഞതിനെ തുടർന്ന് കോടതി ജീവനക്കാരെ വിളിച്ച് വൃത്തിയാക്കേണ്ടി വന്നു. പ്രതിയുടെ അഭിഭാഷകൻ വെർച്വൽ ഹാജരായിരുന്നു, എന്നാൽ ഇനി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

സർജൻ ആയ ഡോ. ചന്ദർ വിഭാസ് തന്നെയാണ് പ്രതി. നടപടിക്രമങ്ങൾ തടസപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തി “അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണ്” എന്ന് ജഡ്ജി പരാമർശിച്ചു. ഇത്തരം പ്രവൃത്തികൾ കോടതിയുടെ ഗൗരവത്തെയും നിയമവ്യവസ്ഥയുടെ അടിത്തറയെയും ഭീഷണിപ്പെടുത്തുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി.

എങ്കിലും പ്രതി പിന്നീട് മുട്ടുകുത്തി ക്ഷമ ചോദിച്ചതും പശ്ചാത്താപം പ്രകടിപ്പിച്ചതും പരിഗണിച്ചാണ് കോടതി ശിക്ഷ ചുരുക്കിയത്.

കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം

കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം.

കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശിനിയായ 29 വയസുകാരിക്കാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിക്കാൻ വൈകിയതുകൊണ്ട് യുവതിക്ക് ശനിയാഴ്ചയേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.

ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയിൽ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭർത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയിരുന്നു.

കേസ് നടക്കുന്നതിനിടയിൽ ഭർത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവത ബഹളം വെക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും ഇത് കൂട്ടാക്കാതെ ഇവർ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

ബഹളത്തിനിടയിൽ യുവതി ഭർത്താവിന്റെ കഴുത്തിന് പിടിച്ചുവെന്നും ടൗൺ പോലീസ് അധികൃതർ പറഞ്ഞു. ഈ സമയത്ത് കോടതി മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു.

തുടർന്ന് മജിസ്‌ട്രേറ്റിന്റെ നിർദേശ പ്രകാരം കൃത്യനിർവഹളം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും യുവതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു. യുവതിക്ക് വേണ്ടി അഡ്വ. എൻ. സജ്‌ന കോടതിയിൽ ഹാജരായി.

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് നടപടി. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.

അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു നൂറനാട് പൊലീസ് പറയുന്നു. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു.

താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയാണ്‌ സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തുകയായിരുന്നു.

English Summary:

During trial in a Delhi court, an accused threw rice, halting proceedings for 10 minutes. Court sentenced him to 1-day jail and fined ₹2000.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം; ക്രൂരത ഒന്നര വയസുള്ള ഇളയകുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത...

Related Articles

Popular Categories

spot_imgspot_img