ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി. ഇതോടെ ഇവ തിരിച്ചുവിളിക്കാൻ ഉത്തരവായി. സൈനികർക്ക് അടിസ്ഥാന സംരക്ഷണം ഒരുക്കുന്നതിൽ കൺസർവേറ്റീവുകൾ പരാജയപ്പെട്ടു എന്ന ലേബർ പാർട്ടിയുടെ ആരോപണങ്ങൾക്ക് ഇടെയാണ് പുതിയ സംഭവ വികാസങ്ങൾ.
2023 ൽ മാറ്റി സ്ഥാപിക്കേണ്ടിയിരുന്ന ജാക്കറ്റിൽ ഉപയോഗിക്കുന്ന ആർമർ പ്ലേറ്റുകളിലാണ് വിള്ളൽ കണ്ടെത്തിയത്. മുൻ സർക്കാർ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇവ മാറ്റി സ്ഥാപിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. വിള്ളലുകൾ കണ്ടെത്തിയതോടെ ഉടൻ തന്നെ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ലൂക്ക് പൊള്ളാർഡ് എല്ലാ സേനാ മേധാവികൾക്കും കത്തു നൽകി.
2027 ൽ പൂർത്തിയാകേണ്ട പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ദുർബലമായ കവചങ്ങൾ നൽകി സൈനികരെ ദുർബലപ്പെടുത്തിയെന്ന് ലേബർ പാർട്ടി അംഗങ്ങൾ കൺസർവേറ്റീവുകളെ കുറ്റപ്പെടുത്തി.
Content Summary: Cracks have been found in 120,000 bulletproof jackets used by British soldiers, prompting an order to recall them.