രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സഖ്യനിലപാടുകൾ സംബന്ധിച്ച നിർണായക തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര സർക്കാരിനെതിരായ തുടർ സമരപരിപാടികളും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
കേരളത്തിൽ തുടർച്ചയായി രണ്ടുതവണ എംഎൽഎയായ നേതാക്കൾക്ക് ഇളവ് നൽകണോ എന്ന കാര്യത്തിൽ കേന്ദ്രക്കമ്മിറ്റി ഇന്ന് അന്തിമ തീരുമാനമെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിക്കണമെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ നേരിടണമെന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.കെ. ശൈലജ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും യോഗത്തിൽ അന്തിമമാക്കാൻ സാധ്യതയുണ്ട്.
‘ തുടർച്ചയായി മത്സരിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്നതിൽ വ്യക്തമായ മാർഗരേഖ തയ്യാറാക്കാനും കേന്ദ്രക്കമ്മിറ്റി ആലോചിക്കുന്നുണ്ട്.
English Summary
The CPM Central Committee meeting, convened to discuss preparations for the upcoming Assembly elections, will conclude today. The meeting is expected to take key decisions on alliances in the five poll-bound states and future protest programmes against the central government. In Kerala, the committee will decide whether to grant exemptions to leaders who have served two consecutive terms as MLAs, including Chief Minister Pinarayi Vijayan. Clarity is also expected on the candidature of senior leaders such as K.K. Shailaja, along with possible changes to candidate selection criteria.
cpm-central-committee-assembly-election-decisions
CPM, Central Committee, Assembly Election, Pinarayi Vijayan, Kerala Politics









