എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും
ശാസ്താംകോട്ട: എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിനുള്ളിൽ മൂർഖൻ പാമ്പ് കയറിയത് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുറത്തുനിന്ന് ഇഴഞ്ഞെത്തിയ മൂർഖൻ ഓഫിസിലേക്ക് കയറുന്നത് കാവൽ നിന്നിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
പാമ്പിന്റെ നീക്കം തടയാൻ ശ്രമിച്ചെങ്കിലും അത് ഓഫിസിലെ മതിലിലെ ദ്വാരത്തിലൂടെ അകത്തേക്ക് കയറി. വിവരം അറിഞ്ഞതോടെ ഓഫിസിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടിയന്തിരമായി പുറത്തേക്ക് ഓടിയെത്തി.
പാമ്പിനെ കാണാൻ നാട്ടുകാരും സ്ഥലത്തെത്തി.
തുടർന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയ സ്നേക്ക് ക്യാച്ചറായ തൃശൂർ സ്വദേശിയും നിലവിൽ തേവലക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടപ്പായിയെ വിളിച്ചു വരുത്തി.
ഇദ്ദേഹം മൂർഖനെ സുരക്ഷിതമായി പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയതോടെയാണ് ഉദ്യോഗസ്ഥരുടെ ആശങ്ക മാറിയത്.
ഓഫിസിന്റെ പുറത്തെ കാട് നിറഞ്ഞ പ്രദേശങ്ങളിൽ നിന്നാണ് പാമ്പ് എത്തിയതെന്നാണ് വിലയിരുത്തൽ. മുൻപും ഓഫിസ് പരിസരങ്ങളിൽ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും, പിടികൂടുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary
Panic broke out at the Excise Kunnathur Circle Office in Sasthamkotta after a cobra entered the premises on Monday afternoon. The snake was spotted by an officer on duty and later slipped into a wall cavity. Officials, including women staff, rushed out as locals gathered at the scene. A trained snake catcher was called in and safely captured the cobra, bringing relief to everyone. Officials believe the snake came from nearby forested areas.
cobra-enters-excise-office-sasthamkotta-panic
Sasthamkotta, Excise Office, Cobra, Snake Rescue, Kerala News, Kunnathur Circle, Wildlife, Snake Catcher









