ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു
ബെംഗളൂരു: ചിക്കമഗളൂരിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി ശ്രീനന്ദ(15)യെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു.
പൊലീസ്, വനംവകുപ്പ്, ദുരന്തനിവാരണ സേന എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡും ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.
ശ്രീനന്ദ വെള്ളച്ചാട്ടത്തിൽ വീണെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും, വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് അത് തള്ളിക്കളഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം ഫോട്ടോ എടുത്തതിന് ശേഷമാണ് വിദ്യാർത്ഥിനിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.
40 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ ശ്രീനന്ദയെ കണ്ടെത്താൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ സ്ഥലത്ത് തുടരുന്നു.
സംഭവസമയത്ത് വ്യൂ പോയിന്റിൽ ഉണ്ടായിരുന്ന മറ്റ് ആളുകളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പശ്ചിമഘട്ടത്തിലെ ബാബാ ബുധാൻഗിരി മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
English Summary
Search operations continue for the third day for a 15-year-old Malayali girl, Sreenanda, who went missing near a waterfall viewpoint in Chikkamagaluru, Karnataka.
Police, forest officials, and disaster response teams are conducting an extensive search using drones and dog squads. CCTV footage is also being examined.









