കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
“ഞാൻ എല്ലാവരെയും കയറ്റുന്ന ആളാണ്. ആരെ വേണമെങ്കിലും ഞാൻ കയറ്റും. എന്റെ കാറിൽ ആരുവന്നാലും കയറ്റും” എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടി.
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണോയെന്ന തുടർചോദ്യത്തിന്, “ആർക്കും സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല” എന്ന് പറഞ്ഞ് ചെന്നിത്തല മറുപടി ഒഴിവാക്കി.
ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറിൽ ഒന്നിച്ചെത്തിയത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സംഭവത്തിൽ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ മുഖ്യമന്ത്രിയെ വിമർശിക്കുകയും ചെയ്തു. ഇതിന് മറുപടിയായി “ബിനോയ് വിശ്വം അല്ല പിണറായി വിജയൻ” എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
English Summary
Congress leader Ramesh Chennithala responded to the controversy over Chief Minister Pinarayi Vijayan giving a car ride to SNDP Yogam General Secretary Vellappally Natesan, stating that he would give a ride to anyone without discrimination. He avoided commenting on whether Vellappally is a communal leader. The incident, which occurred during the Global Ayyappa Conclave, sparked political debate in Kerala, including criticism from CPI leaders.
chennithala-response-pinarayi-vellappally-car-controversy
Ramesh Chennithala, Pinarayi Vijayan, Vellappally Natesan, SNDP Yogam, Kerala politics, Ayyappa Sangamam, political controversy









